തിരുവനന്തപുരം: പകര്‍ച്ചപ്പനി വ്യാപിക്കുന്നത് തടയാന്‍ സാധിക്കാത്ത ആരോഗ്യവകുപ്പിന്റെ നിരുത്തരവാദപരമായ നിലപാടില്‍ പ്രതിഷേധിച്ച് ബിഎംഎസ്ആര്‍എ ഡിഎംഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
ബിഎംഎസ്ആര്‍എ അഖിലേന്ത്യാ ജനറല്‍സെക്രട്ടറി പി.എന്‍. പ്രദീപ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെങ്ങും ഡെങ്കിപനി പടരുമ്പോഴും സംസ്ഥാനസര്‍ക്കാര്‍ ആലസ്യം നടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിലപ്പെട്ട 120 ജീവനുകള്‍ നഷ്ടപ്പെട്ടിരിക്കുന്നു. യാതൊരു മുന്നൊരുക്കവുമില്ലാതെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാനാകാതെ സംസ്ഥാന സര്‍ക്കാര്‍ കുഴങ്ങുകയാണ്. ആശുപത്രികളില്‍ വേണ്ടത്ര ഡോക്ടര്‍മാരും മരുന്നുകളും ലഭ്യമാക്കാതെ ജനങ്ങളുടെ ജിവിതം ദുസ്സഹമാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടുവരണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
എത്രയും പെട്ടന്ന് സ്ഥിതിഗതികള്‍ നിയന്ത്രിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരം ജില്ല പ്രസിഡന്റ് വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ശ്രീജിത്ത് , ഭവന്തു എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: