ബീജിങ്: ചൈനയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയിലുണ്ടായ കനത്ത മഴയിലും വെളളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 12 ആയി. നിരവധി പേരെ കാണാതായി. മിക്ക ജില്ലകളിലും 100 മില്ലീമീറ്ററിനു മുകളില്‍ മഴയാണു ലഭിച്ചത്. വന്‍ കൃഷിനാശവുമുണ്ടായി. തലസ്ഥാന നഗരിയില്‍ 227ഓളം വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.
തോങ്ഷൂ ജില്ലയില്‍ രണ്ടു പേര് മരിക്കുകയും ആറു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ഷാന്‍സി പ്രവിശ്യയില്‍ നാലു പേര് മരിച്ചു. സിചുവാന്‍ പ്രവിശ്യയില്‍ മണ്ണിടിച്ചിലില്‍ ആറു പേര് മരിച്ചു. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ മുതല്‍ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്.
ചൈനയില്‍ 2005നു ശേഷം ഉണ്ടാകുന്ന ഏറ്റവും കനത്ത മഴയാണിപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഫാംഗ്ഷാന് ജില്ലയിലാണ് കൂടുതല്‍ മഴ ലഭിച്ചത്. ബെയ്ജിംഗില്‍ നിന്ന് 14,500 ഓളം താമസക്കാരെ താല്‍ക്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: