രാഷ്ട്രപതി തെരഞ്ഞെടുപ്പെന്ന നിര്‍ണ്ണായക ഘട്ടത്തിലൂടെ രാജ്യം കടന്നുപോകുമ്പോള്‍ കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിക്കേണ്ട അവരുടെ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒളിവില്‍. നിര്‍ണായക സന്ദര്‍ഭങ്ങള്‍ വരുമ്പോഴെല്ലാം ഒളിച്ചോടുന്ന രാഹുലിന്റെ പതിവ് ശൈലി ഇത്തവണയും തുടര്‍ന്നപ്പോള്‍ വെട്ടിലായത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. ഒരുതരം കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും കഴിയാത്ത അവസ്ഥ.
ഇറ്റലിയില്‍ തന്റെ മുത്തശ്ശിയോടൊപ്പം ചിലവഴിക്കാനെന്ന വ്യാജേന രാഹുല്‍ രാജ്യം വിട്ടിട്ട് 13 ദിവസം കഴിഞ്ഞു. രാഹുല്‍ എവിടെ പോയെന്നോ, എന്തു ചെയ്യുകയാണെന്നോ പോലും ആര്‍ക്കും അറിയില്ല. തനിക്ക് അഭിമുഖീകരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങള്‍ കടന്നുകൂടുമ്പോള്‍, കോണ്‍ഗ്രിനെ തനിച്ചാക്കി രാഹുല്‍ ഇതിന് മുമ്പും നാട് വിട്ടിട്ടുണ്ട്. 2015ല്‍ 56 ദിവസമാണ് രാഹുല്‍ ഇത്തരത്തില്‍ രാജ്യം വിട്ട് നിന്നത്. അന്ന് എങ്ങോട്ടെന്നില്ലാതെ കടന്നു കളഞ്ഞ രാഹുലിനെ പിന്തുണയ്ക്കുന്നതിന് കോണ്‍ഗ്രസ് പാര്‍ട്ടി വിഡ്ഢിത്തരങ്ങളായ കുറെ കാരണങ്ങളും നിരത്തിയിരുന്നു.
2015 സെപ്റ്റംബറിലും രാഹുല്‍ നാട് വിട്ടിരുന്നു. അന്ന് അമേരിക്കയിലേക്കായിരുന്നു പപ്പുമോന് കടന്നു കളഞ്ഞത്. ആര്‍ക്കും ഒരു അറിവുമില്ലാത്ത കോണ്ഫ്രന്സില് പങ്കെടുക്കുന്നതിന് പോയതാണെന്നാണ് വിവരണം. എന്നാല്‍ വിശദീകരണത്തില്‍ ഒരു കഴമ്പുമില്ലെന്ന് കോണ്ഗ്രസിലുള്ളവര്ക്കുമറിയാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം വന്നത് 2016 നവംബര്‍ മാസത്തിലായിരുന്നു. തൊട്ടടുത്ത മാസം പപ്പുമോന് വീണ്ടും അപ്രത്യക്ഷനായി. ന്യൂയോര്‍ക്കിലേക്ക് യാത്ര ചെയ്യുകയാണെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. എല്ലാവര്ക്കും പുതുവത്സരാശംകളും ട്വീറ്റില്‍ നേര്‍ന്നിരുന്നു.
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടപ്പോള്‍ രാഹുല്‍ ആദ്യം പ്രഖ്യാപിച്ചത് തന്റെ അവധിയായിരുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും വ്യത്യസ്തയല്ല. മന്മോഹന് സിങിനെ പ്രധാനമന്ത്രി പദത്തില്‍ ഇരുത്തി പിന്നിലെ ചടുവലികള് മുഴുവന്‍ കളിച്ച സോണിയ നിന്ന നില്പ്പിലാണ് ചികിത്സയുടെ പേരില്‍ വിദേശത്തേയ്ക്ക് കടന്നത്. എന്നാല്‍ എന്താണ് ചികിത്സയെന്ന് മാത്രം ആര്‍ക്കും അറിയില്ല. സോണിയയുടെ സ്വകാര്യതയെ ബഹുമാനിക്കുമ്പോഴും അടുത്ത അനുയായികളോ മാധ്യമങ്ങളോ പോലും അറിയാതെ രാജ്യം വിട്ടതിനെ ആരും അംഗീകരിക്കുന്നില്ല. രാഷ്ട്രീയക്കാരെ സംബന്ധിച്ച് ഇന്ത്യയില്‍ മാത്രമാണ് ഇത്തരം സ്ഥിതിവിശേഷം നിലനില്‍ക്കുന്നത്. സോണിയയും രാഹുലും ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മുതലെടുപ്പ് നടത്തുമ്പോള്‍ തങ്ങളെ ചോദ്യം ചെയ്യാനാരുമില്ലെന്ന അഹന്തയും ഇരുവരിലുമുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്.
അമേരിക്കയിലും മറ്റ് വികസിത രാജ്യങ്ങളിലും ജനങ്ങളും മാധ്യമങ്ങളും അറിയാതെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഒരു രഹസ്യവും സൂക്ഷിക്കാനാവില്ല. രാഷ്ട്രീയമായി ഉപയോഗിക്കാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പോലുള്ള കാര്യങ്ങളില്‍ പ്രത്യേകിച്ച് ഒന്നും മറയ്ക്കാനാവില്ല. അതിന് ഉദാഹരണമാണ് ഹിലരി ക്ലിന്റണ്. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആരോഗ്യപരമായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നടത്തിയ കള്ളത്തരങ്ങള്‍ക്ക് ഹിലരിക്ക് വലിയ പിഴ നല്‍കേണ്ടി വന്നിരുന്നു.
എന്തായാലും സോണിയയും രാഹുലും കാട്ടുന്ന രാഷ്ട്രീയ പൊറാട്ട് നാടകങ്ങളില്‍ വഞ്ചിതരാകാന്‍ ജനങ്ങള്‍ വിഡ്ഢികളല്ല. അവര്‍ അതിന് മറുപടി നല്‍കും, വോട്ട് ചെയ്യാതെ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: