ന്യൂദല്‍ഹി: ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശ നിക്ഷേപം കൊണ്ടുവരാനുളള തീരുമാനം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടു ഇടതുകക്ഷികള്‍ ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന് കത്തയച്ചു. പ്രകാശ് കാരാട്ട് (സിപിഎം), മുലായം സിങ് യാദവ് (എസ്പി), എസ്. സുധാകര്‍ റെഡ്ഡി (സിപിഐ), ഡാനിഷ് അലി (ജെഡി-എസ്), ദേബബ്രത ബിശ്വാസ് (ഫോര്‍വേഡ് ബ്ലോക്ക്), അബനി റോയ് (ആര്‍എസ്പി) എന്നിവര്‍ ഒപ്പിട്ട കത്താണു നല്‍കിയത്. ഇവരില്‍ എസ്.പിയും ജെഡി- എസും യുപിഎ സര്‍ക്കാരിനെ പുറത്തു നിന്നു പിന്തുണയ്ക്കുന്ന പാര്‍ട്ടികളാണ്.
വിദേശ നിക്ഷേപം രാജ്യത്തു കൊണ്ടുവരരുതെന്നു കത്തില്‍ പറയുന്നു. നീക്കത്തോട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പൂര്‍ണ എതിര്‍പ്പാണെന്ന് കത്തില്‍ വ്യക്തമാക്കുന്നു. നിരവധി സംസ്ഥാന സര്‍ക്കാരുകളും തീരുമാനത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്ന കാര്യവും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ വിപുലമായ കൂടിയാലോചനയില്ലാതെ വിഷയം പരിഗണിക്കരുതെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
വിദേശനിക്ഷേപം നടപ്പാക്കിയാല്‍ രാജ്യത്തെ ചെറുകിട വ്യവസായങ്ങളും കര്‍ഷകരും തകരും. വാള്- മാര്‍ട്ട് പോലുളള ഭീമന് വിദേശക്കമ്പനികള്‍ രാജ്യത്തെ വാണിജ്യ രംഗം കീഴടക്കുമെന്നും കാലക്രമേണ വിലക്കയറ്റത്തിനു കാരണമാകുമെന്നും ഇടതു പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: