ആലുവ: ദീര്‍ഘദൂര സ്വകാര്യ ബസ്സ് ഡ്രൈവര്‍ ഉറങ്ങിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലും മരത്തിലുമിടിച്ച് 17 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ആലുവ സീനത്ത് കവലയില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടം. കുമളിയില്‍ നിന്ന് ആലുവ വഴി എറണാകുളത്തേക്ക് പോകുന്ന കുഴിക്കാട്ട് എന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
ഇടിയുടെ ആഘാതത്തില്‍ രണ്ടു പേര് ബസിന്റെ മുന്‍ വശത്തെ ചില്ല് തകര്‍ത്ത് താഴേക്ക് വീണു. പുലര്‍ച്ചെ റോഡില്‍ യാത്രക്കാരില്ലാതിരുന്നതിനാല്‍ കൂടുതല്‍ ദുരന്തം ഒഴിവായി. അവധി ദിവസമായതിനാല്‍ ബസ്സിലും യാത്രക്കാര്‍ കുറവായിരുന്നു. സീറ്റിന്റെ കമ്പിയില്‍ നെറ്റിയും നെഞ്ചും മൂക്കും ഇടിച്ചാണ് പലര്‍ക്കും പരിക്കേറ്റത്. സമീപത്തെ ലക്ഷ്മി ആശുപത്രി ജീവനക്കാരും പ്രദേശവാസികളുമെത്തിയാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലാക്കിയത്.
അപകടത്തില്‍ പരിക്കേറ്റ ബസ്സിന്റെ ഡ്രൈവര്‍ സജില്‍ വര്‍ക്കിയെ (27) എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോതമംഗലം കൊങ്ങപ്പിള്ളി വീട്ടില്‍ ടെസ എല്‍ദോസ് (35), കോഞ്ഞാശ്ശേരി കുറുംപറമ്പില് അബ്ദുള്‍ സത്താര്‍ (40), കൂരിക്കുളം പുത്തന്‍പുരയ്ക്കല്‍ ഷിജി റിജു (30), നീടപ്പാറ പുല്ലേരികുമുകില് സേവ്യര്‍ (59), കട്ടപ്പന മൊതിച്ചെന് ഓമന (50), നെല്ലിക്കുഴി കൊങ്ങമ്പിളളി അമ്മിണി എല്‍ദോസ് (61), കട്ടപ്പന ചാക്കോപുളളിക്കല് ജോബി (41), പനിച്ചിയം കൈനാക്കൂടി സുജീഷ് (39) എന്നിവരെ ആലുവ ലക്ഷ്മി ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. തമിഴ്നാട് സ്വദേശി ആണ്ടിവേല് (46) എന്നിവര്‍ ചികിത്സയിലാണ്.
തലയ്ക്ക് പരിക്കേറ്റ പാലക്കാട് മടപ്പാട്ട് ഷൈനി ജോസഫ് (35), മുഖത്ത് പരിക്കേറ്റ കടലിക്കുന്നേല് സഞ്ജു (30), നെഞ്ചിനും കൈക്കും വേദനയെ തുടര്‍ന്ന് പാലക്കാട് മടപ്പാട്ട് എം.സി. ജോസഫ് (60), കോതമംഗലം തലക്കോട് ആമിന (60) എന്നിവര്‍ ചുണങ്ങംവേലി രാജഗിരി ആശുപത്രിയിലാണ്. ഇടുക്കി തേക്കടി പ്രവിത ഭവനില്‍ ട്രിവാന് (28), എറണാകുളം തലക്കോട് വെട്ടോളില്‍ ഷമീര്‍ (35) എന്നിവരെ രാജഗിരിയിലെ ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തു. രായമംഗലം സ്വദേശി മലയാറ്റിന്കുന്ന് എം.ടി. ഷാജി(43), തമിഴ്നാട് സ്വദേശി ചാലയസുബ്ബയ്യ (47) എന്നിവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: