അരൂര്‍: മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് വീടിന് തീപ്പിടിച്ചു. അരൂര്‍ പഞ്ചായത്ത് പത്താം വാര്‍ഡില്‍ ചന്തിരൂര്‍ റൂബി വില്ലയില്‍ ഷറഫുദ്ദീന്റെ വീടിനാണ് തീപ്പിടിച്ചത്. മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനായി ഉപയോഗിച്ചിരുന്ന ചൈനാ നിര്‍മിതമായ മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്.
വൈദ്യുതി ബോര്‍ഡ് അധിക്യതര്‍ സ്ഥലത്തെത്തി പരിശോധിച്ചുവെങ്കിലും ഷോര്‍ട്ട് സര്‍ക്യൂട്ട് ലക്ഷണങ്ങളൊന്നും കാണാതായതിനെ തുടര്‍ന്നാണ് മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്ന് സ്ഥിരീകരിച്ചത്. ചേര്‍ത്തലയില്‍ നിന്ന് ഒരു യൂണിറ്റ് അഗ്നിശമനസേന എത്തിയപ്പോഴേക്കും തീ അണച്ചിരുന്നു.
എല്‍ഇഡി ടിവി, ചാര്‍ജ്ജര്‍ ഉപയോഗിച്ചിരുന്ന വിലകൂടിയ മൊബൈല്‍ ഫോണ്‍, ഡിവിഡി പ്ലേയര്‍, സൗണ്ട് സിസ്റ്റം, ഷോ കെയ്സും അതിനുള്ളില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങളും സോഫാ സെറ്റ് എന്നിവയാണ് കത്തിനശിച്ചത്. വീടിന്റെ ഉള്‍ഭാഗം കത്തിക്കരിഞ്ഞ അവസ്ഥയിലാണ്.
ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. വീടിനുള്ളിലുണ്ടായിരുന്ന ഷറഫുദ്ദീനും ഭാര്യ താഹിറ, മകന് ഹര്‍ഷാദ് എന്നിവര്‍ക്ക് ശ്വാസതടസ്സം ഉണ്ടായി. പുക കുറഞ്ഞപ്പോള്‍ പുറത്തിറങ്ങിയ ഷറഫും നാട്ടുകാരും ചേര്‍ന്നാണ് വെള്ളമൊഴിച്ച് തീ അണച്ചത്. മൂന്നു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: