ഇടുക്കി: നെടുങ്കണ്ടത്ത് സിപിഎമ്മിന്റെ നേതൃത്വത്തില്‍ വ്യാപക അക്രമം. നെടുങ്കണ്ടം ഉമാമഹേശ്വര ക്ഷേത്രവും എസ്എന്‍ഡിപി ഓഫീസും കല്ലേറില്‍ തകര്‍ന്നു.
കഴിഞ്ഞ ദിവസം നെടുങ്കണ്ടം ടൗണ്‍ 1492-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖയുടെ തെരഞ്ഞെടുപ്പ് നടന്നിരുന്നു. സിപിഎം അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ദയനീയമായി പാരജയപ്പെടുകയും ചെയ്തിരുന്നു. ഇതെത്തുടര്‍ന്നാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ക്ഷേത്രത്തിനും ശാഖാ ഓഫീസിനും എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണം നടത്തിയത്. നൂറോളം പേര് സംഘടിച്ചാണ് സംഘര്‍ഷമുണ്ടാക്കിയത്.
ആക്രമണത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. സോമന് കുന്നില്‍, ധനേഷ് കുന്നേല്‍ എന്നിവര്‍ക്കാണ് ഗുരുതമായി പരിക്കേറ്റത്. സംഭവത്തില്‍ ഇരുവിഭാഗത്തില്‍പ്പെട്ട അമ്പത് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് നെടുങ്കണ്ടം എസ്ഐ സോള്‍ജി മോന് പറഞ്ഞു. സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെ വിവിധ എസ്എന്‍ഡിപി യൂണിയനുകളുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. സംഘര്‍ഷത്തില്‍ പോലീസ് നിഷ്ക്രിയ നിലപാട് കൈക്കൊണ്ടതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: