കോട്ടയം: വൈക്കത്ത് കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ ഇളയ മകനും മരണത്തിന് കീഴടങ്ങി. മാരകമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനൊന്ന് വയസുകാരന് ശ്രീഹരിയാണ് മരിച്ചത്. തലയാഴം ചില്ലയ്ക്കല്‍ സുരേഷ് (45), ഭാര്യ സോജ (38) ഇവരുടെ മൂത്തമകന് സൂരജ് (14) എന്നിവരാണ് നേരത്തെ മരിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെ ആറോടെ സുരേഷിന്റെ വീട്ടില്‍ നിന്ന് കൂട്ടനിലവിളി കേട്ടാണ് പരിസരവാസികള്‍ ഓടിയെത്തിയത്. വീട്ടില്‍ നിന്ന് പുക ഉയരുകയും ജനല്‍ ചില്ലുകള്‍ പൊട്ടിചിതറുകയും ചെയ്തതോടെ ആപത്ത് മണത്ത നാട്ടൂകാര്‍ അടച്ചിട്ടിരുന്ന മുറി ചവിട്ടി തുറന്ന് അകത്ത് ചെന്നപ്പോഴാണ് കുടുബത്തിലെ 4 അംഗങ്ങളും ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടത്. മുറിക്ക് സമീപത്തുനിന്ന് തീകൊളുത്താന്‍ ഉപയോഗിച്ച പെട്രോളിന്റെ കാനും കണ്ടെടുത്തു.
തുടര്‍ന്ന് നാട്ടുകാര്‍ വെള്ളമൊഴിച്ച് തീ അണയ്ക്കുകയും നാലുപേരെയും സമീപത്തെ സഹകരണ ബാങ്കിന്റെ ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.
വീടിനോട് ചേര്‍ന്ന് ചായക്കട നടത്തി വരുന്ന സുരേഷ് വൈകുന്നേരം അവിടെ തട്ടുകടയും നടത്തിയിരുന്നു. സുരേഷിനൊപ്പം താമസിക്കുന്ന അമ്മ രമണി കടയിലേക്ക് പാല് വാങ്ങുവാന്‍ പോയ നേരമാണ് വീട്ടില്‍ ദുരന്തം അരങ്ങേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: