അമ്പലപ്പുഴ: ക്ഷേത്രഭൂമി സ്വന്തമാക്കാന്‍ സ്വകാര്യ വ്യക്തികളുടെ ശ്രമം. പരാതിയെ തുടര്‍ന്ന് ദേവസ്വം സ്പെഷ്യല്‍ തഹസില്‍ദാര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ സ്ഥല പരിശോധന നടത്തി.
പുറക്കാട് പണ്ഡകശാല നാഗയക്ഷി ക്ഷേത്രത്തിലാണ് അയ്യന്‍കോയിക്കല്‍ സബ് ഗ്രൂപ് ഓഫീസര്‍ എന്‍.അജിത്ത് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പരിശോധന നടത്തിയത്. നിലവില്‍ ഇരുപത്തിനാലു സെന്റ് ഭൂമിയുള്ള ക്ഷേത്രം ദേവസ്വം ബോര്‍ഡ് അവഗണനയില്‍ നശിച്ചു കിടക്കുകയായിരുന്നു. ഇക്കാരണത്താല്‍ സമീപവാസികളില്‍ ചിലര്‍ ക്ഷേത്രഭൂമി കയ്യേറി സ്വന്തമാക്കുകയും ചെയ്തു.
ഏതാനും വര്‍ഷം മുന്‍പ് ഇതിന്റെ അവഗണനയെ കുറിച്ച് ജന്മഭൂമി വാര്‍ത്ത നല്കി. ഇതേ തുടര്‍ന്ന് ഭക്തജനങ്ങള്‍ സംഘടിച്ച് ക്ഷേത്രത്തില്‍ ആരാധന തുടങ്ങി. എന്നാല്‍ ചിലര്‍ ക്ഷേത്രഭൂമി ദേവസ്വം ബോര്ഡിന്റെതല്ല എന്നു കാട്ടി കോടതിയില്‍ കേസും നല്‍കിയിരുന്നു.
ഭൂമി കയ്യേറ്റം നടന്നതായി കണ്ടെത്തിയതിനാല്‍ തഹസില്‍ദാര്‍, പുറക്കാട് വില്ലേജ് ഓഫിസര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ എതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഭൂമി അളന്ന് അതിരുകള്‍ സ്ഥാപിക്കും. ഇരുപത്തിനാല് സെന്റ് സ്ഥലം ഉണ്ടായിരുന്ന ക്ഷേത്രത്തിന് ഇപ്പോള്‍ പതിനഞ്ച് സെന്റ് സ്ഥലം പോലും കണ്ടെത്താനായില്ലെന്ന് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: