ആലപ്പുഴ/അമ്പലപ്പുഴ/മുഹമ്മ/ചേര്‍ത്തല: ജില്ലയില്‍ മൂന്നു ദിവസമായി തുടരുന്ന തോരാമഴയില്‍ വ്യാപക നാശം. 30 വീടുകള്‍ ഭാഗീകമായി തകര്‍ന്നു. തെങ്ങുകളടക്കം നിരവധി വൃക്ഷങ്ങള്‍ കടപുഴകി. കടലാക്രമണം രൂക്ഷം. അമ്പലപ്പുഴ, പുറക്കാട് തീരത്ത് നിരവധിവീടുകള്‍ തകര്‍ച്ചാഭീഷണിയില്‍. 27 വീടുകള്‍ ഭാഗീകമായി തകര്‍ന്നെന്നാണ് ഔദ്യോഗിക കണക്ക്. 6.39 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു. 48 തെങ്ങ് കടപുഴകിയ ഇനത്തില്‍ 4.80 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു. ആലപ്പുഴ നഗരത്തിലടക്കം താഴ്ന്ന പ്രദേശങ്ങളിലെല്ലാം രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്.
പുറക്കാടും അമ്പലപ്പുഴയിലും നാലു വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. താഴ്ന്ന പ്രദ്ദേശങ്ങള്‍ വെള്ളത്തിനടിയില്‍. ഇന്നലെ രാവിലെ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കോമന പ്ലക്കുടി ലൈനില്‍ എം. സോമന് പിള്ളയുടെ വീട് പുരയിടത്തെ മരംവീണ് പൂര്‍ണ്ണമായും തകര്‍ന്നു. ഇന്നലെ രാവിലെ ഉണ്ടായ ശക്തമായ കാറ്റിലാണ് മരം വീണ് വീട് തകര്‍ന്നത്.
ആമയിടയില്‍ കാട്ടില്‍ പറമ്പില്‍ ജയകൃഷ്ണന്റെ വീട് ഇന്നലെ വെളുപ്പിനെ മരംവീണ് തകര്‍ന്നു.പുറക്കാട് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ ബിജുഭവനില്‍ മണികണ്ഠന്റെ വീട് ഇന്നലെ ഉച്ചയോടെ ശക്തമായ കാറ്റില്‍ പൂര്‍ണ്ണമായും തകര്‍ന്നു ഈസമയം മണികണ്ഠനും ഭാര്യ ബിന്ദുവും രണ്ടര വയസ്സുള്ള മകളും ബന്ധുവീട്ടില്‍ പോയിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പതിനേഴാം വാര്‍ഡില്‍ കല്ലൂക്കാരന് പുരയിടത്തില്‍ നാഗേന്ദ്രന്റെ വീട് മരം വീണു തകര്‍ന്നു.
പുറക്കാട് പെട്രോള്‍ പമ്പിനു സമീപം ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ മരം വീണ് കാറിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു. ഇന്നലെ രാവിലെ എട്ടോടെയാണ് ദേശീയ പാതയില്‍ ആലപ്പുഴ സ്വദേശിയുടെ കാറിനു മുകളില്‍ മരം വീണത്. പുത്തന്‍നട ശ്രീദേവി ക്ഷേത്രത്തിലെ ഷീറ്റുകൊണ്ട് നിര്‍മ്മിച്ച മേല്‍കൂര ശക്തമായ കാറ്റില്‍ പൂര്‍ണ്ണമായും തകര്‍ന്നു. അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ കഞ്ഞിപ്പാടം പോട്ടത്തറയില് രാജപ്പന്റെ ഷീറ്റു കൊണ്ട് നിര്‍മിച്ച വീടിന്റെ മേല്‍കൂര പൂര്‍ണ്ണമായും തകര്‍ന്നു.
പുറക്കാട് പുത്തന്‍ നടയ്ക്കു സമീപം വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണു വൈദ്യുതി ബന്ധം നിലച്ചു. വളഞ്ഞ വഴി തീരദേശ റോഡില്‍ കാറ്റില്‍ മരം വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.ശക്തമായ കാറ്റിലും മഴയിലും നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണ് അപകടമുണ്ടായി.തിങ്കളാഴ്ച നിലച്ച വൈദ്യം തിബന്ധം ഇന്നലെയും പഴയിടത്തും പുനസ്ഥാപിച്ചിട്ടില്ല താഴ്ന പ്രദേശങ്ങള്‍ വെള്ളം കയറിയതോടെ ജനജീവിതം ദുസ്സഹമായി. നിരവധി സ്കൂളുകളുടെ പരിസരം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്.
ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മണ്ണഞ്ചേരി അഞ്ചാം വാര്‍ഡില്‍ വ്യാപക നാശം. മരം കടപുഴകിയും വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണും മൂന്ന് വീടുകളും ഷെഡ്ഡും ഭാഗികമായി തകര്‍ന്നു. മത്സ്യ- കക്ക തൊഴിലാളിയായ തുറവശ്ശേരി ജലാല്‍, ബാദിറ മന്‍സിലില്‍ അലീഖാന്, നികര്‍ത്തില്‍ നൗഷാദ്, എന്നിവരുടെ വീടുകളും മൂപ്പന്തറയില് ഫാത്തിമയുടെ ഷെഡ്ഡുമാണ് തകര്‍ന്നത്. താറുമാറായ വൈദ്യുതി ബന്ധം മുഹമ്മ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പുനഃസ്ഥാപിച്ചു.
ചേര്‍ത്തലയില്‍ നിരവധി വീടുകള്‍ വെള്ളക്കെട്ടിലായി. അന്ധകാരനഴിയില്‍ തീരപ്രദേശങ്ങളില്‍ പെയ്ത്തു വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് പൊഴിമുറിച്ച് വെള്ളം കടലിലേയ്ക്ക് ഒഴുക്കിവിട്ടു. ഒറ്റമശ്ശേരിയില്‍ പുലിമുട്ടിനു സമീപം ശക്തമായ കടല്‍ തിര ഉയരുന്നത് ഭീഷണിയായി തുടരുന്നു. ചേര്‍ത്തല നഗരസഭയിലേയും മാരാരിക്കുളം തെക്കുപഞ്ചായത്തിലേയും 5, 6 വാര്‍ഡുകളും പള്ളിപ്പുറം പഞ്ചായത്ത് 9, 12 വാര്‍ഡുകളിലുമാണ് അധികം വെള്ളം കയറിയിട്ടുള്ളത്. നഗരസഭ അഞ്ചാം വാര്‍ഡ് ചിറയില്‍ തങ്കച്ചന്, സുലേഖ, വടക്കു വീട്ടില്‍ ബോസ് എന്നിവരുടെ വീടുകള്‍ വെള്ളം കയറിയ നിലയിലാണ്.
പള്ളിപ്പുറം പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് വേലിക്കകത്ത് കോളനി നിവാസികളാണ് വെള്ളകെട്ടുമുലം ദുരിതത്തിലായത്. ഇവിടെയുള്ള 13 വീടുകളിലും വെള്ളകെട്ടാണ്. വേലിക്കകത്ത് പുത്തന്കോളനി വി.റ്റി. രജിമോന്, രവി, ബെന്നി, ബൈജു എന്നിവരുടെ വീടുകള്‍ പൂര്‍ണ്ണമായും വെള്ളകെട്ടിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: