ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കൂത്തമ്പലത്തില്‍ മൂന്നര വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കൂത്ത് അരങ്ങേറി. നവീകരണത്തിന് ശേഷം കൂടല്‍മാണിക്യം കൂത്തമ്പലത്തിലെ ആദ്യത്തെ കൂത്ത് നടത്തിയത് അമ്മന്നൂര്‍ കുട്ടന് ചാക്യാര്‍ ആയിരുന്നു.
എടാട്ട് വിജയന് നമ്പ്യാര്‍ മിഴാവ് കൊട്ടി. അപര്‍ണ്ണ നങ്ങ്യാര്‍ നങ്ങാര്യമ്മയായും അരങ്ങത്ത് എത്തി. ദിക്പാലകരെയും ബ്രാഹ്മണരെയും വന്ദിക്കുന്ന കൂത്ത് പുറപ്പാടാണ് അരങ്ങേറിയത്.
സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മദിന വാര്‍ഷികത്തിന്റെ ഭാഗമായി കേന്ദ്ര സാംസ്ക്കാരിക വകുപ്പ് അനുവദിച്ച മൂന്ന് കോടിയോളം രൂപ ചെലവഴിച്ചാണ് കൂത്തമ്പലം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ നവീകരിച്ചത്.
നവീകരണത്തിന് ശേഷമുള്ള ആദ്യകൂത്തിന് മുമ്പായി ദിഗ്പാലക പൂജ, കലശം തുടങ്ങി വിശേഷാല്‍ പൂജകള്‍ നടന്നു. നെടുമ്പുള്ളി പരമേശ്വരന് നമ്പൂതിരി, സതീശന് നമ്പൂതിരി, കണിമംഗലം സുബ്രഹ്മണ്യന് നമ്പൂതിരി, ചെമ്മാപ്പിള്ളി നാരായണന് നമ്പൂതിരി, മേല്‍ശാന്തി പുത്തിലത്ത് ഹരി നമ്പൂതിരി എന്നിവര്‍ കാര്‍മ്മികരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: