തൃശൂര്‍: രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ തൃശൂര്‍ നഗരവും പരിസരപ്രദേശങ്ങളും വെള്ളക്കെട്ടിലായി. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. നഗരത്തില്‍ വടക്കെ സ്റ്റാന്റ്, കോവിലകത്തും പാടം, പാട്ടുരായ്ക്കല്‍, പൂങ്കുന്നം ഹരിനഗര്‍, രാംനഗര്‍ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്.
കുറ്റൂര്‍ എംഎല്‍എ റോഡിന്റെ അശാസ്ത്രീയ നിര്‍മാണം മൂലം വെള്ളം ഒഴിഞ്ഞുപോകാത്തത് നഗരത്തില്‍ നഗരത്തില്‍ വെള്ളക്കെട്ട് രൂക്ഷമാക്കുന്നു.
മഴക്കാലം മുന്നില്‍ കണ്ട് നഗരത്തില്‍ ഡ്രൈനേജ് സംവിധാനം കുറ്റമറ്റതാക്കാന്‍ കോര്പ്പറേഷന് ശ്രമിക്കാഞ്ഞത് സ്ഥിതി കൂടുതല്‍ വഷളാക്കി. മഴ ശക്തിപ്പെടുകയും നഗരം വെളളത്തില്‍ മുങ്ങുകയും ചെയ്തതോടെയാണ് കോര്പ്പറേഷന് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെട്ടത്. പലയിടത്തും കാനകള്‍ മാലിന്യങ്ങള്‍ നിറഞ്ഞ് അടഞ്ഞുപോയ നിലയിലാണ്.
തിടുക്കപ്പെട്ട് കാനകള്‍ വൃത്തിയാക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ടെങ്കിലും ഇത് ഗതാഗത തടസ്സത്തിനും ദുരിതം ഇരട്ടിയാക്കാനും ഇടയാക്കുന്നു. നഗരത്തിലെ മാലിന്യങ്ങള്‍ മുഴുവന്‍ ഇപ്പോള്‍ ജലസ്രോതസ്സുകളായ വടക്കേച്ചിറ, പടിഞ്ഞാറെച്ചിറ എന്നിവിടങ്ങളിലേക്ക് ഒഴുകിയെത്തുന്ന സാഹചര്യമാണ്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: