ലണ്ടന്‍: ഓപ്പണര്‍ നിക്കോള്‍ ബോള്‍ട്ടന്റെ സെഞ്ചുറിയില്‍ ഓസ്ട്രേലിയ ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ വിജയത്തോടെ അരങ്ങേറി. ആദ്യ മത്സരത്തില്‍ അവര്‍ എട്ട് വിക്കറ്റിന് വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ചു.
205 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ ഓസ്ട്രേലിയ 71 പന്ത് ശേഷിക്കെ വിജയം പിടിച്ചെടുത്തു. 107 റണ്‍സുമായി ബോര്‍ട്ടന്‍ പുറത്താകാതെ നിന്നു. ഒന്നാം വിക്കറ്റില്‍ ബേത്ത് മൂണിയുമൊത്ത് 171 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. മൂണി 70 റണ്‍സുമായി മടങ്ങി.
പിന്നീടെത്തിയ ലാനിങ്ങ് 12 റണ്‍സിന് കീഴടങ്ങി. തുടര്‍ന്നെത്തിയ പെറിയുമൊത്ത് ബോള്ട്ടന് ടീമിന് വിജയം സമ്മാനിച്ചു.
നേരത്തെ ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത വെസറ്റിന്‍ഡീസ് 47.5 ഓവറില്‍ 204 റണ്‍സിന് പുറത്തായി. ഓപ്പണര്‍ ഹെയ്ലി മാത്യൂസിനും (46) മധ്യനിരക്കാരി സ്റ്റെഫാനി ടെയ്ലര്‍ക്കും (45) മാത്രമെ ഓസീസ് ആക്രമണത്തിന് മുന്നില്‍ പിടിച്ചു നില്ക്കാനായൊളളൂ.
ഓസീസിന്റെ പെറി മൂന്ന് വിക്കറ്റും ക്രിസ്റ്റിയന്‍ ബീംസും ജെസ് ജോനാസനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: