ഇടുക്കി: ജില്ലയില്‍ മൂന്ന് ദിവസമായി തുടരുന്ന മഴയില്‍ കനത്ത നാശനഷ്ടം. അടിമാലി, കട്ടപ്പന മേഖലകളിലാണ് നാശനഷ്ടങ്ങളിലേറെയും. കട്ടപ്പനയിലെ കാഞ്ചിയാര്‍, തങ്കമണിയിലെ പടുതവീനസ്, കൂമ്പന്‍പ്പാറ എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി 3 ഏക്കറോളം കൃഷി നശിച്ചു. ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകിവീണും, മണ്ണിടിഞ്ഞും, റോഡില്‍ വെള്ളം തളംകെട്ടിനിന്നും ഗതാഗതം തടസപ്പെട്ടു. ദേശീയപാതയില്‍ വാഴവരയ്ക്കുസമീപം റോഡില്‍ മണ്ണിടിഞ്ഞുവീണ് ഗതാഗതം ഭാഗീകമായി നിലച്ചു.
തിങ്കളാഴ്ച രാത്രിയിലാണ് മണ്ണിടിഞ്ഞുവീണത്. കട്ടപ്പന ബൈപ്പാസ് റോഡില്‍ വാകമരം ഒടിഞ്ഞ് ഇലക്ട്രിക് ലൈനില്‍ വീണതിനാല്‍ കട്ടപ്പനയിലെ വൈദുതിബന്ധം തകരാറിലാകുകയും ഇതുവഴിയുള്ള ഗതാഗതം തടസപ്പെടുകയും ചെയ്തു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി മരം മുറിച്ചു ഗതാഗതം പുനഃസ്ഥാപിച്ചു.
മേട്ടുക്കുഴിയില്‍ റോഡുവക്കില്‍ നിന്നിരുന്ന കാറ്റാടിമരം കടപുഴകി വീടിനു മുകളില്‍ വീണു. ഇന്നലെ രാവിലെ എട്ടേ മുക്കാലോടെയാണ് സംഭവം. മേപ്പുറത്ത് രാധാമണിയുടെ വീടിനു മുകളിലാണ് മരം വീണത്.
കട്ടപ്പന പേഴു
ംകവലയില് സംരക്ഷണഭിത്തി ഇടിഞ്ഞ് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് ഭാഗീകമായി തകര്‍ന്നു. കൊച്ചി-മധുര ദേശീയപാതയില്‍ വിവിധ ഇടങ്ങളില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. പുലര്‍ച്ചെ അഞ്ചരയോടെ പത്താംമൈല്‍ കോളനിപാലത്ത് മണ്ണിടിഞ്ഞ് റോഡിലേക്ക് പതിച്ചു. വാഹനഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. വണ്ടിപ്പെരിയാറില്‍ ടൗണിനോട് ചേര്‍ന്നുള്ള ഭാഗത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: