കണ്ണൂര്‍: അഞ്ച് മാസം ഗര്‍ഭിണിയയായ യുവതി ആശുപത്രിയില്‍ മരിച്ചു. പെരളശ്ശേരി സ്വദേശിനി കെ.വി.പ്രണയ (24) ആണ് മരിച്ചത്. കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യുവതി. കഴിഞ്ഞ 18 ന് വയറുവേദനയെ തുടര്‍ന്നാണ് ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ 19 ന് വൈകുന്നേരം 3 മണി വരെ പ്രധാനപ്പെട്ട ഡോക്ടര്‍മാര്‍ ആരും പരശോധിച്ചില്ലെന്ന് പറയപ്പെടുന്നു. തുടര്‍ന്ന് വയറുവേദന കൂടുതലായതിനാല്‍ സ്കാനിംഗ് നടത്താന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ രോഗം അധികമാവുകയും യുവതി അവശനിലയിലാവുകയും ചെയ്തതോടെ വൈകുന്നേരം തന്നെ ഡിസ്ചാര്‍ജ്ജ് ചെയ്ത് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എന്നാല്‍ അവിടെവെച്ച് ഇന്നലെ യുവതി മരണപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം ഓപ്പറേഷന് ചെയ്ത് കുഞ്ഞിനെ പുറത്തെടുത്തിരുന്നെങ്കിലും മരണപ്പെട്ടിരുന്നു. തുടര്‍ന്ന് യുവതിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടയില്‍ ഇന്നലെ പുലര്‍ച്ചെ യുവതി മരണപ്പെടുകയായിരുന്നു.
കണ്ണൂരിലെ ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നും ചികിത്സ വൈകിപ്പിച്ചതാണ് മരണകാരണണെന്നും ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ പരാതി നല്കി. തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ കണ്ണൂരിലെ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി പരാതി സംബന്ധിച്ച് കേസെടുത്ത് അന്വേഷണം നടത്താമെന്ന പോലീസിന്റെ ഉറപ്പിനെത്തുടര്‍ന്ന് നാട്ടുകാര്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.
ഗള്‍ഫില്‍ ജോലി ചെയ്യുന്ന തലമുണ്ട സ്വദേശി ടി.കെ.വിനീഷാണ് മരിച്ച പ്രണയയുടെ ഭര്‍ത്താവ്. പെരളശ്ശേരി സ്വദേശി പ്രദീപന് മാണിക്കോത്ത്-പ്രമീള ദമ്പതികളുടെ മകളാണ്. പ്രണയ് ഏക സഹോദരനാണ്. ഒരു വര്‍ഷം മുമ്പായിരുന്നു പ്രണയയുടേയും വിനീഷിന്റെ വിവാഹം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: