കണ്ണൂര്‍: കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ ഉള്‍പ്പെടുത്തി ഫയര്‍ ആന്റ് റെസ്ക്യൂ വിഭാഗത്തിന് കണ്ണൂര്‍ ഡിവിഷന് ആരംഭിക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കണ്ണൂര്‍ ഫയര്‍ ആന്റ് റെസ്ക്യൂ സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെയും സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപകടകരമായ സാഹചര്യത്തില്‍ ജീവന്‍പോലും പണയപ്പെടുത്തി ജനസേവനം നടത്തുന്ന ഫയര്‍ ആന്റ് റെസ്ക്യൂ വിഭാഗത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. സേനയുടെ ആധുനിക വല്ക്കരണത്തിനായി ബജറ്റില്‍ 39 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഫഌറ്റുകളടക്കമുള്ള ഉയര്‍ന്ന കെട്ടിടങ്ങളിലുണ്ടാകുന്ന അപകടങ്ങള്‍ നേരിടാന്‍ 12 കോടി രൂപ ചെലവില്‍ രണ്ടു ടേണ്‍ ടേബ്ള്‍ ലാഡര്‍ സേനയ്ക്കായി വാങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍ ഇ.പി.ലത, എം.പിമാരായ പി.കെ.ശ്രീമതി, കെ.കെ.രാഗേഷ്, കെ.വി സുമേഷ്, എ.ഹേമചന്ദ്രന്, ജിഷാ കൃഷ്ണന്, ഇ.ബി.പ്രസാദ്, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മികച്ച രീതിയില്‍ കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയ ഊരാളുങ്കല്‍ സൊസൈറ്റിക്ക് മുഖ്യമന്ത്രി നല്കിയ ഉപഹാരം ഡയരക്ടര്‍ പത്മനാഭന് ഏറ്റുവാങ്ങി. 10 കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഷന് കെട്ടിടത്തിന്റെയും സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്റെയും നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഒരു ലക്ഷം ലിറ്റര്‍ ജലം സംഭരിക്കാന്‍ ശേഷിയുള്ള ഭൂഗര്‍ഭ ടാങ്കും ഇവിടെ നിര്‍മിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: