പേരാമ്പ്ര(കോഴിക്കോട്): ചെമ്പനോട് വില്ലേജ് ഓഫീസ് അധികൃതര്‍ ഭൂനികുതി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് കര്ഷകന് കാവില്‍ പുരയിടത്തില്‍ ജോയി ജീവനൊടുക്കിയ സംഭവത്തില്‍ ഒളിവിലായിരുന്ന വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസ് കീഴടങ്ങി.
പേരാമ്പ്ര സിഐയ്ക്കു മുന്നില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് കീഴടങ്ങിയത്. സിലീഷിനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. കൈക്കൂലി ആവശ്യപ്പെട്ടതിനും കേസുണ്ട്.
ലോകായുക്തയും മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. അന്വേഷണം ഊര്‍ജിതമാക്കിയതോടെ പൂഴിത്തോട് മാവട്ടത്തെ സിലീഷിന്റെ വീട് അടച്ചിട്ട നിലയിലായിരുന്നു. വയനാട്ടില്‍ ബന്ധുവീട്ടില്‍ താമസിക്കുകയാണെന്ന് വിവരം ലഭിച്ച അന്വേഷസംഘം അവിടെ എത്തുംമുമ്പേ പ്രതി മുങ്ങി.
വയനാട്ടില്‍ ബന്ധുക്കളുടെ വീട് കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു. കര്‍ണ്ണാടകയിലേക്ക് രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ അന്വേഷണ സംഘം കര്‍ണ്ണാടക പോലീസുമായി ബന്ധപ്പെട്ടുവരുന്നതിനിടെ. യാദൃച്ഛികമായി പേരാമ്പ്ര സി.ഐ ഓഫീസില്‍ എത്തി കീഴടങ്ങുകയായിരുന്നു. അന്വേഷണ ചുമതലയുളള പേരാമ്പ്ര സി.ഐ സുനില്‍ കുമാര്‍ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ പേരാമ്പ്ര താലൂക്കാശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കുശേഷം ഉച്ചയോടെ കോടതിയില്‍ ഹാജരാക്കി. പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: