അടിമാലി: നെടുങ്കണ്ടത്ത് എസ്എന്‍ഡിപി ശാഖാ ഓഫീസ് അക്രമത്തില്‍ പ്രതിഷേധിച്ച് നടന്ന ഇടുക്കി ജില്ലാ ഹര്‍ത്താല്‍ പൂര്‍ണ്ണം. കനത്ത മഴയ്ക്കൊപ്പം ഹര്‍ത്താല്‍ കൂടി എത്തിയതിനാല്‍ പ്രധാന പാതകളില്‍ തിരക്ക് നന്നെ കുറവായിരുന്നു.
തൊടുപുഴയിലും അടിമാലിയിലും എസ്എന്‍ഡിപിയുടെ നേതാക്കളെ അറസ്റ്റ് ചെയ്തത് ഏറെ നേരം പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി. മന്ത്രി എം.എം. മണിയുടെ സുരക്ഷാ നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് അടിമാലിയില്‍ 16 പേരെ അറസ്റ്റ് ചെയ്തത്. തൊടുപുഴയില്‍ ജില്ലാനേതാക്കളടക്കം 21 പേരെയാണ് കരുതല്‍ തടങ്കലില്‍ ആക്കിയത്. 10 മണിയോടെ അറസ്റ്റ് ചെയ്ത ഇവരെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ ജാമ്യത്തില്‍ വിട്ടു.
നേതാക്കളായ അഡ്വ.എസ്. പ്രവീണ്‍, പി എസ്. സിനിമോന്‍, ജയേഷ.് വി, അനില്‍ തറനിലം, രഞ്ജിത്ത് കവളായി എന്നിവരെയാണ് ഇരുസ്ഥലങ്ങളിലുമായി അറസ്റ്റ് ചെയ്തത്. നേതാക്കളെ അറസ്റ്റ് ചെയ്തത് ഹര്‍ത്താലിനെ തകര്‍ക്കാനായുള്ള പോലീസിന്റെ ഗൂഢനീക്കമാണെന്ന് ആരോപിച്ച് കൂടുതല്‍ സമരക്കാര്‍ ഇരുസ്ഥലങ്ങളിലും എത്തി. പോലീസ് ഏറെ പണിപ്പെട്ടാണ് ഇവരെ നിയന്ത്രിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: