പത്തനംതിട്ട: പുതിയ സ്വര്ണ്ണക്കൊടിമരപ്രതിഷ്ഠയോടനുബന്ധിച്ചുള്ള ഉത്സവത്തിന് ശബരിമലയില്‍ ഇന്ന് കൊടിയേറും. രാവിലെ 9.15നും 10.15നും ഇടയ്ക്കുള്ള മഹൂര്‍ത്തത്തില്‍ തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ്.
രണ്ടാം ഉത്സവം മുതല്‍ പള്ളിവേട്ടഉത്സവമായ ജൂലൈ6വരെ സന്നിധാനത്ത് ഉത്സവബലിയും ഉത്സവബലിദര്‍ശനവും നടക്കും. ഉല്‍സവത്തിന് ഇക്കുറി തിടമ്പേറ്റുന്നത് തിരുവല്ല ജയരാജന് എന്ന ആനയാണ്. ഇരുമുടിക്കെട്ടേന്തി ജയരാജന് അയ്യപ്പസന്നിധിലെത്തി.
ജൂലായ് ആറിന് പള്ളിവേട്ടയും 7ന് രാവിലെ 11ഓടെ പമ്പയില്‍ ആറാട്ടും നടക്കും. അന്ന് രാത്രി 10ന് ശബരിമല നട അടയ്ക്കും.
കൊടിമരപ്രതിഷ്ഠയോടനുബന്ധിച്ചുള്ള നാലാംകലശ പൂജ ഇന്നലെ വൈകിട്ട് സന്നിധാനത്ത് നടന്നു. ഇന്ന് രാവിലെ 7 മണിയോടെ കൊടിമരത്തിനും ദേവനും കലശമാടിയശേഷം കൊടിമരത്തില്‍ നിലവിലുള്ള കൊടിയിറക്കും. തുടര്‍ന്ന് പുതിയ കൊടിക്കൂറ വടക്കേമണ്ഡപത്തില്‍ പൂജിച്ചശേഷം 9.15നും 10.15നും ഇടയ്ക്കുള്ള മഹൂര്‍ത്തത്തില്‍ ഉത്സവത്തിന് കൊടിയേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: