ന്യൂദല്‍ഹി: പാക്കിസ്ഥാനെ പാഠം പഠിപ്പിക്കാന്‍ മിന്നലാക്രമണത്തെക്കാള്‍ മികച്ച മാര്‍ഗങ്ങളുണ്ടെന്ന് കരസേന മേധാവി ബിബിന്‍ റാവത്ത്. പാക്കിസ്ഥാന് കരുതുന്നതുപോല എളുപ്പത്തില്‍ യുദ്ധമുണ്ടാക്കി നശിപ്പിക്കാമെന്ന് കരുതുന്നത്.
എന്നാല്‍ നമുടെ പക്കല്‍ മിന്നലാക്രമണത്തേക്കാള്‍ മികച്ചതും ഫലപ്രദവവുമായ മാര്ഗങ്ങളുണ്ടെന്നുംഅദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കിയ അഭിമുഖത്തിലാണ് കരസേന മേധാവി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഇന്ത്യന്‍ സൈന്യം അപരിഷകൃതമല്ല. മെയ് ഒന്നിന് രണ്ട് ഇന്ത്യന്‍ സൈനികരുടെ മുഖം വികൃതമാക്കിയ പാക് നടപടിയെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. നമ്മുടെ സൈന്യം അച്ചടക്കമുള്ളവരാണ് അതുകൊണ്ട് സൈന്യത്തിന് ആരുടെയും തലകള്‍ എടുക്കേണ്ട ആവശ്യമില്ല.
കശ്മീര്‍ പ്രശ്നത്തെ കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ പരാമര്‍ശിച്ചു. കശ്മീര്‍ പ്രശ്നത്തിനുള്ള ഏക പരിഹാരം താഴ് വരയില്‍ സമാധാനം കൊണ്ടുവരിക എന്നുള്ളതാണെന്നും ഇതിനായി സൈന്യം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാശ്മീരിലെ യുവജനതയെ അക്രമത്തിന്റെ പാതയില്‍ നിന്നും സമാധാനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാനും സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ശ്രമം നടക്കുന്നതായി പറഞ്ഞ റാവത്ത്.
പല തെറ്റിദ്ധാരണകളും കശമീരികള്ക്കുണ്ട. 12,13 വയസുള്ള കുട്ടികള്‍ക്ക ചാവേറുകളാവണം. ഇത്തരം പ്രശനങ്ങളില്‍ നിന്ന അവരെ മുകതരാക്കണം. അതിനായി യുവ നേതാക്കളെ കണ്ട് ചര്‍ച്ചകള്‍ സംഘടിപ്പിക്കേണ്ടതാണ്. ജനങ്ങള്‍ അക്രമം ഉപേക്ഷിക്കണം. സാധാരണക്കാരായ ജനങ്ങള്‍ ഏറ്റുമുട്ടലിനിടയില്‍ പെടുന്നത തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: