ഇരിട്ടി: ഡെങ്കിപ്പനിയും മറ്റു പകര്‍ച്ചവ്യാധികളും പടന്നു പിടിക്കുന്നത് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇരിട്ടി താലൂക്ക് ആശുപത്രി ആരോഗ്യ വിഭാഗത്തിനേറ്റയും നഗരസഭയുടേയും നേതൃത്വത്തില്‍ ബോധവല്‍ക്കരണ ലഘൂലേഖാ വിതരണം നടത്തി. ഇരിട്ടി ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റുഡന്റ് പോലീസ്, അദ്ധ്യാപകര്‍, ആശാവര്‍ക്കര്‍മാര്‍, കഌബ്ബുകള്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വിവിധ സ്ക്വഡുകളായി തിരിഞ്ഞ് നഗരസഭയിലെ മുഴുവന്‍ വീടുകളിലും, ഹോട്ടലുകള്‍ അടക്കമുള്ള കടകളിലും മറ്റു സ്ഥാപങ്ങളിലും കയറി ബോധവല്‍ക്കരണവും ലഘുലേഖാ വിതരണവും നടത്തി.
ചെറിയ ജീവി വലിയ വിപത്ത്, ഡെങ്കിപ്പനിക്കെതിരേ ജാഗ്രത പാലിക്കുക, അല്‍പ്പം ശ്രദ്ധിച്ചാല്‍ മരണമൊഴിവാക്കാം, ആഴ്ചയില്‍ ഒരിക്കല്‍ െ്രെഡഡേ ആചരിക്കുക തുടങ്ങിയവയാണ് ലഘുലേഖയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം രാവിലെ ഇരിട്ടി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഇരിട്ടി നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ കെ.സരസ്വതി നിര്‍വഹിച്ചു. ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് പി.പി.രവീന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ റുബീന റഫീഖ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ റഷീദ്, ജൂനോയര് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജേഷ് വി.ജയിംസ് എന്നിവര്‍ സംസാരിച്ചു. ഇന്ന് മുതല്‍ മൂന്നു ദിവസം ഇരിട്ടി ടൗണ്‍ നഗരസഭാ പരിധിയിലെ വീടുകള്‍, കടകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ മാലിന്യങ്ങള്‍ മുഴുവന്‍ നീക്കം ചെയ്യാനുള്ള പരിപാടികള്‍ ഇതിനെത്തുടര്‍ന്ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: