നെടുമ്പാശ്ശേരി: വിദേശ യാത്രചെയ്യുന്ന ഇന്ത്യക്കാര്‍ ഇന്ത്യന്‍ വിമാനത്താവളത്തില്‍ ഇനി എംബാര്‍ക്കേഷന്‍ കാര്‍ഡ് പൂരിപ്പിച്ച് നല്കുന്ന നടപടി നിര്‍ത്തിയേക്കും. ഇക്കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയം വിവിധ സുരക്ഷ ഏജന്‍സികളുടെ അഭിപ്രായം തേടി. ഇവരുടെ റിപ്പോര്‍ട്ടു പരിഗണിച്ച് ജൂലായ് മുതല്‍ എംബാര്‍ക്കേഷന്‍ കാര്‍ഡ് കാര്യത്തില്‍ തീരുമാനമെടുക്കും. ഈ നടപടി നിര്‍ത്തിയാല്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമുണ്ടാകും.
വിമാനത്താവളങ്ങളില്‍ ബോര്‍ഡിങ് പാസെടുത്തശേഷം എമിഗ്രേഷന്‍ പരിശോധനയ്ക്ക് മുമ്പ് യാത്രക്കാര്‍ എംബാര്‍ക്കേഷന്‍ കാര്‍ഡ് പൂരിപ്പിക്കണം. തുടര്‍ന്ന് എമിഗ്രേഷന്‍ പരിശോധനയ്ക്കായി കൗണ്ടറില്‍ ചെല്ലുമ്പോള്പാസ്പോര്ട്ടിനോടൊപ്പം പൂരിപ്പിച്ച എംബാര്‍ക്കേഷന്‍ കാര്‍ഡും നല്‍കണം. ഇത് യാത്രക്കാര്‍ക്ക് ഏറെ സമയനഷ്ടം ഉണ്ടാക്കുന്ന നടപടിയാണ്.
പാസ്പോര്‍ട്ട് നേടാന്‍ നല്കുന്ന രേഖകള്‍ തന്നെയാണ് ഈ കാര്‍ഡ് പൂരിപ്പിക്കുമ്പോഴും നല്‍കുന്നത്. ആധുനിക സംവിധാനങ്ങള്‍ വന്നശേഷം പാസ്പോര്‍ട്ട് സ്കാന്‍ ചെയ്യുമ്പോള്‍ ഈ വിവരങ്ങള്‍ കമ്പ്യൂട്ടര്‍ വഴി ലഭിക്കും. പാസ്പോര്‍ട്ട് സ്ക്കാന്‍ ചെയ്യുമ്പോള്‍ തന്നെ യാത്രക്കാരുടെ എല്ലാ വിവരങ്ങളും ലഭിക്കും. അതിനാലാണ് വ്യോമയാന മന്ത്രാലയം കാലഹരണപ്പെട്ട ഈ നടപടി ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്.
വിദേശത്ത് നിന്ന് വരുന്ന ഇന്ത്യക്കാര്‍ കാര്‍ഡ് പൂരിപ്പിച്ച് നല്‍കുന്നത് നേരത്തെ ഒഴിവാക്കിയിരുന്നു. ഇപ്പോള്‍ ഇത് വിദേശികള്‍ക്കേ വേണ്ടൂ. അടുത്തിടെ കൊച്ചി അന്താരാഷ്ട്ര വിമാന താവളം ഉള്‍പ്പെടെ ഏഴ് വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ ഹാന്‍ഡ് ബാഗില്‍ സെക്യുരിറ്റി ടാഗ് കെട്ടുന്നത് ഒഴിവാക്കിയിരുന്നു. യാത്രക്കാരില്‍ നിന്ന് നല്ല പ്രതികരണമാണിതിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: