തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പള വര്‍ധന സംബന്ധിച്ച പ്രശ്ന പരിഹാരത്തിന് ഒരു മാസത്തിനുള്ളില്‍ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്. ഈ കാര്യങ്ങള്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. അഭിപ്രായ സമന്വയത്തിലൂടെ വേതന വര്‍ധനവ് നടപ്പാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ ആശുപത്രികള്‍, ഡിസ്പെന്‍സറികള്‍ എന്നിവയടക്കമുള്ള സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിക്കുന്നവരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിന് നിര്‍ദേശം തയാറാക്കി സമര്‍പ്പിക്കാന്‍ സ്വകാര്യ ആശുപത്രി വ്യവസായബന്ധ സമിതിയെ ചുമതലപ്പെടുത്തി. എല്ലാ സാഹചര്യവും പരിശോധിച്ച് ശുപാര്‍ശ സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയത്.
സമിതി ഇതിനോടകം തെളിവെടുപ്പ് നടത്തി. ഈ നിര്‍ദേശങ്ങള്‍ മിനിമം വേജസ് അഡൈ്വസറി ബോര്‍ഡ് പരിശോധിച്ച് സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിക്കുന്ന മുറയ്ക്ക് എത്രയും വേഗം തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: