പുതുക്കാട്: മത്സ്യ-മാംസ മാര്‍ക്കറ്റില്‍ നിന്നും മലിനജലം ദേശീയപാതയിലേക്ക് ഒഴുക്കിവിടുന്നതായി പരാതി. പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റിനുള്ളില്‍ നിന്നാണ് മാംസാവശിഷ്ടങ്ങള്‍ അടങ്ങിയ മലിനജലം പുറത്തേക്ക് ഒഴുക്കുന്നത്.
യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെയാണ് മാര്‍ക്കറ്റില്‍ മാംസ കച്ചവടം നടക്കുന്നത്.നിരവധി തവണ പഞ്ചായത്തും ആരോഗ്യ വകുപ്പും അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയിട്ടും അതൊന്നും വകവെക്കാതെയാണ് മാര്‍ക്കറ്റില്‍ കച്ചവടം നടക്കുന്നത്. മാലിന്യം സംസ്കരിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഇല്ലാത്ത മാര്‍ക്കറ്റില്‍ നിന്നും മലിന ജലം സമീപത്തുള്ള കാനയിലൂടെയാണ് ഒഴുക്കിവിടുന്നത്.
പുതുക്കാട് വികസന സമിതി നല്കിയ പരാതിയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ മാര്‍ക്കറ്റില്‍ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതിനായി പഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: