ഇടുക്കി: മൂന്നാറിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടുത്തമാസം ആദ്യം മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ സിപിഐ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെതിരെ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്. സിപിഐയും റവന്യൂ വകുപ്പും ജനവിരുദ്ധ നിലപാട് തുടര്‍ന്നാല്‍ 2007ല്‍ മൂന്നാര്‍ ദൗത്യത്തിന് എതിരെയുണ്ടായതുപോലുള്ള ജനകീയ പ്രക്ഷോഭം ഉയര്‍ന്ന് വരുമെന്ന് രാജേന്ദ്രന് പറഞ്ഞു. മൂന്നാര്‍ പ്രശ്നത്തില്‍ കാനം രാജേന്ദ്രന്റെയും റവന്യൂ മന്ത്രിയുടെയും നിലപാട് അംഗീകരിക്കാനാവില്ല.
സിപിഎം പ്രതിനിധാനം ചെയ്യുന്ന ദേവികുളം മണ്ഡലത്തിലും സിപിഐ പ്രതിനിധാനം ചെയ്യുന്ന പീരുമേട് മണ്ഡലത്തിലും റവന്യൂ വകുപ്പ് ഇരട്ടത്താപ്പാണ് കാട്ടുന്നത്. സിപിഐയുടെ പ്രാദേശിക ഘടകങ്ങളുടെ അഭിപ്രായം മുഖവിലയ്ക്കെടുക്കാതെ നടത്തുന്ന റവന്യൂ മന്ത്രിയുടെയും സിപിഐ നേതൃത്വത്തിന്റെയും നടപടി വന്‍ പ്രക്ഷോഭങ്ങള്‍ക്ക് കളമൊരുക്കുമെന്നും രാജേന്ദ്രന് മൂന്നാറില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ജില്ലയിലെ ഭൂമി പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ ജില്ലാ സെക്രട്ടറി ശിവരാമന് ഉള്‍പ്പെടെയുള്ള ജില്ലയിലെ എല്‍ഡിഎഫ് നേതാക്കള്‍ ഇന്നലെ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: