തലശേരി: ഗവ.ബ്രണ്ണന്‍ കോളജ് മാഗസിനില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിലൂടെ ദേശീയ പതാകയെയും ദേശീയ ഗാനത്തെയും അപമാനിച്ചുവെന്ന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ബ്രണ്ണന്‍ കോളജ് സ്റ്റാഫ് എഡിറ്റര്‍ ഇന്‍ ചീഫ് കെ.വി.സുധാകരന് ഉള്‍പ്പെടെ 13 പേരും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹരജി പരിഗണിക്കുന്നത് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ജൂലൈ 3 ലേക്ക് മാറ്റി. ഗവ.ബ്രണ്ണന്‍ കോളജിലെ അധ്യാപകനും വിദ്യാര്‍ഥികളും ഉള്‍പ്പെടെ 13 പേര്‍ക്കെതിരെയാണ് ധര്‍മ്മടം പൊലീസ് കേസെടുത്തിരുന്നത്. ഇതില്‍ സ്റ്റാഫ് എഡിറ്റര്‍ കെ.വി.സുധാകരന്, സ്റ്റുഡന്റ് എഡിറ്റര്‍ അതുല്‍രാജ്, സഹീര്‍ ഖാലില്‍, കെ.അമല്‍, ഇ.കെ.അനുരാഗ്, അതുല്‍ ജോണ്‍സ്, വിപിന്‍, സിറില്‍ സബിയാന്‍, അനുശ്രീ, എന്‍.വി.അഹല്യ, കെ.വി.സിനാന്, സനന്ത്കുമാര്‍, അക്ഷയ് എന്നിവരാണ് മുന്‍കൂര്‍ജാമ്യഹര്‍ജി നല്‍കിയത്. എബിവിപി ജില്ലാ കണ്‍വീനര്‍ പ്രേംസായിയുടെ പരാതിയിലാണ് കേസെടുത്തത്.
വിവാദമായ രണ്ട് പേജുകള്‍ മാഗസിനില്‍ നിന്ന് നേരത്തെ തന്നെ പിന്‍വലിക്കാന്‍ കോളജ് കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാഗസിനിലെ വിവാദമായ 12 ഉം 84 ഉം പേജുകളാണ് പിന്‍വലിച്ചത്. എസ്എഫ്ഐ പ്രവര്ത്തകന് സ്റ്റുഡന്റ് എഡിറ്ററായി പ്രസിദ്ധീകരിച്ച പെല്ലറ്റ് എന്ന മാഗസിനാണ് വിവാദത്തില്‍പ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: