തിരുവനന്തപുരം: വേതന വര്‍ദ്ധനവിന്റെ കാര്യത്തില്‍ സ്വകാര്യ മാനേജ്മെന്റുകള്‍ക്ക് സര്‍ക്കാര്‍ ഒത്താശചെയ്യുന്നു എന്നാരോപിച്ച് ജൂലൈ 11ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന് പണിമുടക്ക് നടത്തും. അന്നും തീരുമാനമായില്ലെങ്കില്‍ അനിശ്ചിതകാല പണിമുക്കിനൊരുങ്ങുകയാണ് അസോസിയേഷന്.
അതേസമയം ഇന്ത്യന്‍ നഴ്സ് അസോസിയേഷന് നിരാഹാര സമരം സമരവും യൂണൈറ്റഡ് നഴ്സസ് അസോസിയേഷന് ധര്‍ണയും സെക്രേട്ടറിയറ്റിനു മുന്നില്‍ ഇന്നലെ ആരംഭിച്ചു. ഇരുസമരങ്ങളും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സര്‍ക്കാരുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്. കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയില്‍ മാനേജ്മെന്റും നഴ്സസ് അസോസിയേഷനും സമവായത്തിലെത്തിയല്ലെങ്കില് ഏകപക്ഷീയമായി വേതന വര്‍ധനവിന് പ്രഖ്യാപിക്കുമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ ചര്‍ച്ച പരാജയമായിരുന്നിട്ടും തൊഴില്‍മന്ത്രി വഞ്ചനാത്മക നിലപാട് സ്വീകരിക്കുകയായിരുന്നുവെന്ന് അസോസിയേഷനുകള്‍ ആരോപിച്ചു.
ഇന്ത്യന്‍ നഴ്സ് അസോസിയേഷന്റെ നഴ്സുമാര്‍ നാളെ കണ്ണൂര്‍ ജില്ലയിലെ ആശുപത്രികളില്‍ പണിമുടക്കി സമരം ആരംഭിക്കും. ഉചിതമായ തീരുമാനം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെങ്കില്‍ മറ്റു ജില്ലകളിലേക്കും സമരം വ്യാപിപ്പിക്കാനാണ് ഐഎന്‍എയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: