പാലക്കാട്: ഇടതുസര്‍ക്കാരിന്റെ കീഴില്‍ കേരളത്തിലെ ദളിതര്‍ സുരക്ഷിതരല്ലെന്ന് ദേശീയ പട്ടികജാതി കമ്മീഷന് വൈസ് ചെയര്മാന് എന്‍.മുരുകന് ആരോപിച്ചു. ജാതിവിവേചനം നേരിടന്ന ഗോവിന്ദാപുരം അംബേദ്കര്‍ കോളനി സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു.
അംബേദ്കര്‍ കോളനിയിലെ ചക്ലിയരുടെ ദുരിതാവസ്ഥ നേരില്‍ക്കണ്ട് മനസിലാക്കിയ അദ്ദേഹം ജില്ലാ ഭരണാധികാരികളെ ശാസിച്ചു. സ്വച്ഛ ഭാരത് മിഷന്‍പ്രകാരം രാജ്യമെങ്ങും ശൗചാലയങ്ങള്‍ നിര്‍മിച്ചു കൊണ്ടിരിക്കെ, അംബേദ്കര്‍ കോളനിയില്‍ ചക്ലിയര്‍ക്ക് ശൗചാലയങ്ങള്‍ പോലുമില്ലാത്തതെന്ത് കൊണ്ടെന്ന് കമ്മീഷന് ചോദിച്ചു.
ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ചക്ലിയര്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ള കേസുകള്‍ കള്ളക്കേസുകളാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ അറസ്റ്റുണ്ടാവില്ലെന്ന് കമ്മീഷന്റെ സാന്നിദ്ധ്യത്തില്‍ ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാര്‍ ഉറപ്പു നല്കി. ബിജെപി സംസ്ഥാന ജന.സെക്രട്ടറി ശോഭാ സുരേന്ദ്രന്, എസ് സി മോര്‍ച്ച സംസ്ഥാന ജന.സെക്രട്ടറി സര്‍ജ്ജു തൊയ്ക്കാവ്, ബി.കെ.പ്രേമന്, ജില്ലാ അധ്യക്ഷന്‍ പി.എം.ശിവദാസന്‍, ജില്ലാഭാരവാഹികളായ എന്‍.ശാന്തകുമാരന്‍, ശിവദാസന്‍,കൃഷ്ണന്‍കുട്ടി,ജയേഷ്, ഗോപിനാഥന് തുടങ്ങിയവരും കമ്മീഷന അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: