കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം നടന് ദിലീപിനെ ഇന്നലെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ആലുവ പോലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തി ദിലീപിനേയും മാനേജര്‍ അപ്പുണ്ണിയെയും സംവിധായകനും സുഹൃത്തുമായ നാദിര്‍ഷയെയും ചോദ്യം ചെയ്തത്.
നടിയെ ആക്രമിച്ച കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഒന്നരക്കോടി രൂപ തട്ടാന്‍ ശ്രമിച്ചുവെന്ന തന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മൊഴി നല്കാന് പോകുന്നുവെന്നാണ് പോലീസ് ക്ലബ്ബിലേക്ക് പുറപ്പെടും മുമ്പ് ദിലീപ് മാധ്യമങ്ങളോട് പറഞ്ഞത്. ഉച്ചയ്ക്ക് 12.45ന് ആലുവ പോലീസ് ക്ലബ്ബിലെത്തിയ ദിലീപിനെയും മാനേജരെയും നാദിര്‍ഷയെയും പ്രത്യേകം പ്രത്യേകമായാണ് രാത്രി വൈകിയും ചോദ്യം ചെയ്തത്. എഡിജിപി ബി. സന്ധ്യ, ആലുവ റൂറല്‍ എസ്പി എ.വി. ജോര്‍ജ്ജ്, പെരുമ്പാവൂര്‍ സിഐ ബിജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. മൂവരേയും ചോദ്യം ചെയ്തതില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചതായാണ് അറിയുന്നത്.
കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ച് ഏപ്രില്‍ 21നാണ് അന്നത്തെ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് ദിലീപ് പരാതി നല്‍കിയത്. നടിക്കെതിരെ ദിലീപ് പരസ്യ പ്രതികരണവും നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗൂഢാലോചന സംബന്ധിച്ച് മുന്‍കുട്ടി തയ്യാറാക്കിയ ചോദ്യാവലിയനുസരിച്ചും അതിനുപുറമേ ബ്ലാക്മെയിലിങ് ഉള്‍പ്പടെയുള്ള വിഷയങ്ങളിലും പോലീസ് മൂന്നു പേരില്‍ നിന്നും വിവരം ശേഖരിച്ചത്. മൂവരെയും ഒരുമിച്ചും വെവ്വേറെയും ചോദ്യം ചെയ്തതായാണ് വിവരം.
ഒന്നരക്കോടി രൂപ തന്നില്ലെങ്കില്‍ ദിലീപിന്റെ പേര് വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പ്രതി പള്‍സര്‍ സുനി ഫോണില്‍ ബന്ധപ്പെട്ടത് മാനേജര്‍ അപ്പുണ്ണിയെയും സംവിധായകന് നാദിര്‍ഷയെയും ആയിരുന്നു. തന്റെ ഇമേജും കരിയറും തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അവര്‍ ആരൊക്കെയാണെന്നും ദിലീപ് അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയതായാണ് സൂചന. മൊഴിയടുക്കലിനുശേഷം വേണ്ടിവന്നാല്‍ ഗൂഢാലോചനയുമായി ബന്ധെപ്പട്ട് കേസ് രജിസ്റ്റര്‍ ചെയ്തേക്കുമെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: