കൊച്ചി: ഇന്റര്‍നെറ്റിന്റെ സുരക്ഷിതമായ ഉപയോഗത്തെ ക്കുറിച്ച് വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും അവബോധം വളര്‍ത്തുന്നതിനായുള്ള ഇ-ജാഗ്രത പദ്ധതിയുടെ മൂന്നാം ഘട്ടം ജൂലൈ 1ന് തുടങ്ങുമെന്ന് കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു.
പത്തു കമ്പ്യൂട്ടറുകള്‍ വീതം തിരഞ്ഞെടുത്ത 10 സ്കൂളുകള്‍ക്ക് കൈമാറും. 8-ാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കും. ഇ-ജാഗ്രത പദ്ധതിയില്‍ പരിശീലനം ലഭിച്ച മാസ്റ്റര്‍ ട്രെയിനര്‍മാരാണ് പരിശീലനം നല്‍കുക.
സ്കൂളുകളിലെ പുതിയ മാസ്റ്റര്‍ ട്രെയിനര്‍മാരെ പരിശീലിപ്പിക്കുന്നതിനായി ടിസിഎസില്‍ ഓഗസ്റ്റ് ഒന്നിനും 15നും ഇടയില്‍ ക്ലാസുകള്‍ നടത്തും. എയ്ഡഡ് സ്കൂളിലെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കായുള്ള പരിശീലനം സെപ്തംബര്‍ 15നും ഒക്ടോബറിനുമിടയില്‍ ടിസിഎസില്‍ നടത്തും. നവംബര്‍ മുതല്‍ ജനുവരി വരെ പരിശീലനം ലഭിച്ച മാസ്റ്റര്‍ ട്രെയിനര്‍മാര്‍ അതത്
സ്കൂളുകളില്‍ ക്ലാസുകള്‍ സംഘടിപ്പിക്കും. എയ്ഡഡ്, സര്‍ക്കാര്‍ സ്കൂളുകളില്‍ നിലവിലുള്ള സിലബസിനു പുറമെ റോബോട്ടിക്സ്, ക്ലൗഡ് എന്നിവയെക്കുറിച്ചുള്ള അടിസ്ഥാനവിവരം ഉള്‍പ്പെടുത്തും. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് പദ്ധതി നടപ്പാക്കിയത്. സ്കൂളുകളില്‍ കമ്പ്യൂട്ടറുകളും അനുബന്ധ സാമഗ്രികളും അടങ്ങിയ ഐ.ടി അടിസ്ഥാന സൗകര്യം, ഇന്റര്‍നെറ്റ് കണക്ടിവിറ്റി എന്നിവ സ്ഥാപിക്കുന്നതോടൊപ്പം സുരക്ഷിതമായ ഉപയോഗം, സൈബര്‍ നിയമങ്ങള്‍ എന്നിവ സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ബോധവല്‍ക്കരണം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: