ന്യൂദൽഹി: സംസ്ഥാനത്ത് പടരുന്ന പകർച്ചപ്പനിയെ കുറിച്ച് പഠിക്കാൻ കേന്ദ്ര സംഘം എത്തി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിൽ എത്തിയിരിക്കുന്നത്. മൂന്നു ദിവസം സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ വിലയിരുത്തും.
സംസ്ഥാനത്തെ ആരോഗ്യവകുപ്പ് അധികൃതര്‍ പനി നിയന്ത്രണവിധേയമാക്കുന്നതില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണെന്നും, പനിമരണങ്ങളെ കുറിച്ച് വിശദമായ പഠനം നടത്തി യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദക്ക് കഴിഞ്ഞ ദിവസം കത്ത് അയച്ചിരുന്നു.
പനി രൂക്ഷമായ മേഖലകളിലും ആശുപത്രികളിലും സംഘം സന്ദർശിക്കും. അതേസമയം സംസ്ഥാനത്ത് പകര്‍ച്ചപ്പനി നിയന്ത്രണ വിധേയമാണെന്നാണ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കുന്നത്. കേന്ദ്രം നടത്തുന്ന പരിശോധന മാര്‍ച്ചില്‍ നടന്ന പരിശോധനയുടെ തുടര്‍ച്ചയാണെന്നും കേന്ദ്ര സഹായം ആവശ്യമില്ലെന്നും മന്ത്രി അറിയിച്ചു.
ഇന്നു പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോട്ടത്തല സ്വദേശി ശരണ്യയാണ് മരിച്ചത്. ഏഴാംക്ലാസ് വിദ്യാർഥിനിയാണ് ശരണ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: