തൊടുപുഴ: റോഡ് പണിക്കായി എത്തിച്ച ടാര്‍ മിക്സിങ് യൂണിറ്റ് വാഹനം കുരുക്കാവുന്നു. കാരിക്കോട്-കുന്നം റോഡില്‍ തൊണ്ടിക്കുഴ ക്ഷേത്രത്തിന് സമീപം റോഡരികില്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനമാണ് കുരുക്കാവുന്നത്. ഏറെ തിരക്കേറിയ റോഡില്‍ ഗതാഗതക്കുരുക്കിനും ഇത് കാരണമാകുന്നുണ്ട്.
മെയ് പകുതിയോടെയാണ് ഇതേ റോഡിന്റെ പണിക്കായി വാഹനം ഇവിടെ എത്തിച്ചത്. എന്നാല്‍ കാരിക്കോടും, ഉണ്ടപ്ലാവും ഏതാനും സ്ഥലത്ത് പാച്ച് വര്‍ക്ക് നടത്തിയതോടെ മഴ എത്തി. പിന്നീട് മൂന്നിലധികം തവണ പണിക്കായി തൊഴിലാളികള്‍ എത്തിയെങ്കിലും മഴ പണിമുടക്കുകയായിരുന്നു. ടാര്‍ മിക്സറിന്റെ മുന്നിലായി മിറ്റലും കൂട്ടിയിട്ടിരിക്കുകയാണ്.
ഇതിന് സമീപത്ത് തന്നെ വിറകും, ടാര്‍ ഉരുക്കുന്നതിനാവശ്യമായ വാഹനവും ടാര്‍ വീപ്പകളും ഉണ്ട്. ഉപയോഗിച്ച വീപ്പകള്‍ കമഴ്ത്തി വയ്ക്കാത്തത് കൊതുക് വളരുന്നതിനും കാരണമാകുന്നുണ്ട്. ഗതാഗതക്കുരുക്കിന് കാരണമാകുന്ന ടാര്‍ മിക്സിങ് വാഹനം റോഡില്‍ നിന്നും മാറ്റണമെന്ന് നാട്ടുകാര്‍ പൊതുമരാമത്ത് അസി. എഞ്ചിനീയറോട് ആവശ്യപ്പെട്ടിരുന്നു.
ഇതിന് നിര്‍ദ്ദേശം നല്‍കുമെന്ന് പൊതുമരാമത്ത് അധികൃതര്‍ പറഞ്ഞിട്ട് ഒരാഴ്ച പിന്നിട്ടിട്ടും നടപടിയൊന്നും എത്തിട്ടില്ലെന്നതാണ് വസ്തുത. പണി പൂര്‍ത്തിയാക്കിയ ശേഷം മാത്രമെ വാഹനം ഇവിടെ നിന്നും മറ്റൊരിടത്തേയ്ക്ക് മാറ്റാനാകൂ എന്ന നില
പാടിലാണ് അധികൃതര്‍.
മഴക്കാലം കഴിയാതെ ഇതിന് സാധിക്കുകയും ഇല്ല. കാല്‍നടയാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ കനത്ത മഴയത്തും റോഡിലേയ്ക്ക് ഇറങ്ങി നടക്കേണ്ട ഗതികേടിലാണിവിടെ. അതേ സമയം ഇവര്‍ ഒരുമാസം മുമ്പ് ചെയ്ത ടാറിങ് പൊളിഞ്ഞത് നാട്ടുകാര്‍ക്കിടയില്‍ കടുത്ത അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. വീതികുറഞ്ഞ റോഡ് മിക്കയിടങ്ങളിലും തകര്‍ന്ന് കിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: