ആലപ്പുഴ/അരൂര്‍: ജില്ലയില്‍ പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയതായി അധികൃതര്‍ അവകാശപ്പെടുമ്പോഴും ഡെങ്കിപ്പനി അടക്കമുള്ളവ പടര്‍ന്നു പിടിക്കുന്നു. ജില്ലയില്‍ ഇന്നലെ മാത്രം 11 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 20 പേര്‍ക്ക് ഡെങ്കിപ്പനി സംശയിക്കുന്നു. തണ്ണീര്‍മുക്കം 2, മുഹമ്മ 4, മണ്ണഞ്ചേരി, കലവൂര്‍, ചെട്ടികാട് ഒന്നുവീതം, ആര്യാട് 2 പേര്‍ക്കുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡെങ്കിപ്പനിക്കുകാരണമായ ഈഡിസ് കൊതുകുകള്‍ ശുദ്ധജലത്തിലാണ് വളരുന്നത്. വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ കഴിയാത്തതാണ് രോഗം വ്യാപകമാകാന്‍ കാരണം. പനി ബാധിച്ച് ഇന്നലെ 1,125 പേരാണ് ചികിത്സ തേടിയത്. ഇതില്‍ 90 പേരെ കിടത്തി ചികിത്സയ്ക്കു വിധേയരാക്കിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
ആശുപത്രികളില്‍ പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു. പനി ബാധിതരുടെ വന്‍ തിരക്കാണ് ആശുപത്രികളില്‍ അനുഭവപ്പെടുന്നത്. അരൂക്കുറ്റി ആശുപത്രയില്‍ കഴിഞ്ഞയാഴ്ച പനി ബാധിച്ച് ചികില്‍സ തേടിയവര്‍ ശരാശരി ആയരിത്തി അഞ്ഞൂറിനും രണ്ടായിരത്തിനും ഇടയിലാണ്. ഇതോടൊപ്പം തന്നെ തുറവൂര്‍ താലൂക്കാശുപത്രിയില്‍ പനി ബാധിച്ച് ചികില്‍സ തേടിയെത്തിവരുടെ എണ്ണം ശരാശരി രണ്ടായിരിത്തിനും മൂവായിരത്തിനും ഇടയിലാണ്.
സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടിയെത്തുന്നവരുടെ എണ്ണവും ക്രമാതീതമായി. സര്‍ക്കാര്‍ ആശുപത്രകളില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടിയെത്തുന്ന രോഗികളില്‍ നിന്നും വന്‍ തുകയാണ് ഇടാക്കുന്നത്.
ശക്തമായ പനി ബാധിച്ച് ചികില്‍സ തേടിയെത്തുവര്‍ക്ക് കിടത്തി ചികല്‍സ നല്‍കേണ്ടി വരുന്നുണ്ട്. ഡങ്കിപ്പനിയുടെ ഭീതി നിലനില്‍ക്കുന്നതിനാല്‍ ഇവരുടെ രക്ത പരിശോധനകളും നടത്തേണ്ടതുണ്ട്. എന്നാല്‍ ആവശ്യത്തിന് കിടക്കകള്‍ ഇല്ലാത്തതും ഡോക്ടര്‍മാരുടെ കുറവും രോഗികളുടെ സുഗമമായ ചികിത്സക്ക് പ്രതിസന്ധി നേരിടുന്നു. സര്‍ക്കാര്‍ ആശുപത്രികളുടെ വരാന്തയിലും മറ്റും രോഗിള്‍ക്ക് കിടക്കേണ്ടി വരുന്ന ദുരവസ്ഥയാണ് നിലനില്‍ക്കുന്നത്.
ഇതിനിടെ തുറവൂര്‍ താലൂക്കാശുപത്രിയിലെ രണ്ട് ഡോക്ടര്‍മാക്ക് പനി ബാധിച്ച് അവധിയില്‍ പ്രവേശിച്ചിരിക്കുന്നതും ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ഇത്തരം സാഹചര്യത്തില്‍ കൂടുതല്‍ ജീവനക്കാരെയും കിടക്കകളും അനുവദിക്കണമെന്നും ആവശ്യം ഉയര്‍ന്നു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: