ഫറോക്ക്: പോലീസും സിപിഎം ക്രിമിനല്‍ സംഘവും തല്ലിച്ചതച്ച യുവാവിന് പരിക്ക്. വെസ്റ്റ്നെല്ലൂര് പെരുന്തൊടി സനൂഷിനെ(24) സിപിഎം സംഘം ഫോണില്‍ വിളിച്ചു വരുത്തിയതിന് ശേഷം അക്രമിച്ചത്. ഭീഷണിപ്പെടുത്തിയെന്നും അക്രമിക്കാനാണ് വന്നതെന്നും തെറ്റിദ്ധരിപ്പിച്ചാണ് യുവാവിനെ അക്രമിച്ചത്. സ്ഥലത്തെത്തിയ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു.
അക്രമികള്‍ക്കെതിരെ നടപടിയെടുക്കാത്ത പോലീസ് സനൂഷിനെ പോലീസ് വാഹനത്തില്‍ വെച്ചും സ്റ്റേഷനില്‍ വെച്ചും ക്രൂരമായി മര്‍ദ്ദിച്ചു. നാഭിക്ക് ചവിട്ടേറ്റ യുവാവിന് മൂത്രമൊഴിക്കാന്‍ കഴിയാത്ത നിലയിലാണ്. ശരീരമാസകലം അടിയേറ്റ പാടുകളുണ്ട്. പരിക്കേറ്റ സനൂഷിനെ ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. അവശനായ യുവാവിനെ മെഡിക്കല്‍കോളേജിലേക്ക് മാറ്റണമെന്ന ആവശ്യം പോലീസ് ചെവിക്കൊണ്ടില്ല. യുവാവിനെ ആശുപത്രിയില്‍ നിന്നും നീക്കാനുള്ള ശ്രമം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പിന്നീട് സനൂഷിന്റെ വീടും അക്രമിക്കപ്പെട്ടു. പരിക്കേറ്റ അമ്മ പെരുന്തൊടി ഷീലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്ഐ രമേശ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെ മര്‍ദ്ദിച്ചതെന്ന് യുവാവ് പരാതിപ്പെട്ടു. മര്‍ദ്ദനമേറ്റ യുവാവിനെ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന് എന്നിവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: