2008ല്‍ ഭീകരര്‍ മുംബൈയെ കുരുതിക്കളമാക്കുമ്പോള്‍ മോഷിക്ക് രണ്ടു വയസ്. ആക്രമണത്തില്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ട മോഷി പിന്നീട് ഇസ്രയേലിലേക്കു പോയി. ഇന്നിപ്പോള്‍ പ്രായം 11.
ഇസ്രയേലിലെത്തുമ്പോള് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്നത്തെ കുഞ്ഞു മോഷിയെ കാണും. മുംബൈയിലെ ഭീകരതയുടെ കാഴ്ചകളൊന്നും അന്നത്തെ രണ്ടു വയസുകാരന് ഓര്മയുണ്ടാകില്ലെങ്കിലും ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് രാജ്യാന്തരതലത്തില്‍ കൂടുതല്‍ സമ്മതി നല്‍കും ഈ ഒത്തുചേരല്‍. ജൂലൈ അഞ്ചിന് ജറുസലേമിലാകും കൂടിക്കാഴ്ച.
ഇസ്രയേല്‍ വംശജരായ റിവ്ക, ഗവ്രിയേല്‍ ദമ്പതിമാരുടെ മകനാണ് മോഷി. ലഷ്കര്‍ ഭീകരരുടെ ലക്ഷ്യങ്ങളിലൊന്നായ നരിമാന് ഹൗസിലാണ് മാതാപിതാക്കള്‍ക്കൊപ്പം കുഞ്ഞുണ്ടായിരുന്നത്. ആക്രമണത്തില്‍ റിവ്കയും ഗവ്രിയേലും കൊല്ലപ്പെട്ടു. മോഷിയും ഇന്ത്യാക്കാരിയായ വളര്‍ത്തമ്മ സാന്ദ്ര സാമുവലും രക്ഷപ്പെട്ടു.
പിന്നീട് മോഷിയും സാന്ദ്രയും ഇസ്രയേലിലേക്കു പോയി. മോഷിയുടെ അമ്മയുടെ മാതാപിതാക്കള്‍ ഷിമോണും യെഹുദിത്തുമാണ് ഇവരെ കൊണ്ടുപോയത്. 2010ല്‍ മോഷിക്ക് സ്ഥിര താമസത്തിന് അനുമതിയും ഒാണററി പൗരത്വവും നല്കി ഇസ്രയേല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: