കോട്ടയം: പകര്‍ച്ചവ്യാധിയും പനിമരണവും കേരളത്തെ ആകമാനം പിടികൂടിയപ്പോള്‍, കേരളസര്‍ക്കാര്‍ ഉറക്കം നടിക്കുകയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍.ഹരി ആരോപിച്ചു.
പനി ബാധിച്ച് ജനങ്ങള്‍ മരിക്കുമ്പോള്‍ സര്‍ക്കാര്‍ നോക്കുകുത്തിയാകുന്നതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച കോട്ടയം കളക്ട്രറ്റിനു മുന്പില് സംഘടിപ്പിച്ച ”പാരസെറ്റാമോള്‍ ഫെസ്റ്റ്” ഉത്ഘാടനം ചെയ്യുകയായിരുന്നു. രോഗികളുടെ തിരക്ക് ക്രമാതീതമായി വര്‍ദ്ധിക്കുമ്പോള്‍ ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.
ആവശ്യത്തിന് ഡോക്ടര്‍മാരും നേഴ്സുമാരും ആശുപത്രികളില്‍ ഇല്ല. കശാപ്പു നിരോധനത്തിനെതിരെ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ത്ത ഭരണാധികാരികള്‍ പനിമരണങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു. ഇല്ലാത്ത ബീഫ് നിരോധനത്തിന്റെ പേരില്‍ നാട്ടിലാകെ ബീഫ് ഫെസ്റ്റ് നടത്തിയവരും നോട്ടു നിരോധനത്തിന്റെ പേരില്‍ പൊതുജനത്തെ നിരത്തിലിറക്കിയവരും കേരളം പനിച്ചുവിറക്കുമ്പോള്‍ മാളത്തില്‍ ഒളിച്ചിരിക്കുന്നു. ആരോഗ്യമേഖലയിലെ കെടുകാര്യസ്ഥത കണക്കിലെടുത്ത് ആരോഗ്യമന്ത്രി രാജിവച്ച് ഒഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന് അദ്ധ്യക്ഷനായി. നേതാക്കളായ അഡ്വ. എം.എസ് കരുണാകരന്, റ്റി.എന്‍. ഹരികുമാര്‍, അഡ്വ. നോബിള്‍ മാത്യു, കെ.പി. ഭുവനേശ്, റീബാവര്‍ക്കി, വിനോദിനി വിജയകുമാര്‍, സുമാവിജയന്‍, ശുഭ സുന്ദര്‍രാജ്, നാസര്‍ റാവുത്തര്‍, രവീന്ദ്രനാഥ് വാകത്താനം, ലാല്‍കൃഷ്ണ, സോബിന്‍ ലാല്‍, കെ.എസ്. ഗോപന്, സ്റ്റെഫി, ഹരി കടുത്തുരുത്തി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: