ന്യൂദല്‍ഹി: എല്ലാ സംസ്ഥാനങ്ങളുടേയും രാഷ്ട്രീയ പാർട്ടികളുടെയും സഹകരണത്തോടെ “മഹത്തായ കടമ” നേടിയെടുക്കാന്‍ സാധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏറ്റവും വലിയ നികുതി പരിഷ്കാരമായ ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്നതിന് മുന്നോടിയായി ദേശിയ പാര്‍ട്ടികളുടെ അധ്യക്ഷന്മാര്ക്കും മുഖ്യമന്ത്രിമാര്‍ക്കും അയച്ച കത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.
“ഇത് ഒരു സുപ്രധാന അവസരമാണ്. നിരവധി വർഷത്തെ തയ്യാറെടുപ്പിന്റെ ഉദ്ഘാടനമാണ് ഇത്” – മോദി പറഞ്ഞു. ജിഎസ്ടി ഒരു ഏകീകൃത ദേശീയ മാർക്കറ്റ് ഉണ്ടാക്കുക മാത്രമല്ല, നികുതികൾ ഉൽപാദിപ്പിക്കുന്നതും ഉൽപ്പാദന പ്രവർത്തനങ്ങൾ ഉയർത്തുന്നതും കയറ്റുമതി ചെയ്യുന്നതും കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുന്നതും രാജ്യത്ത് മൊത്തം നിക്ഷേപം മെച്ചപ്പെടുത്തുകയും ചെയ്യുന്നതും കത്ത് പറയുന്നു.
ജിഎസ്ടിയുടെ ഉദ്ഘാടനം രാത്രി പതിനൊന്ന് മണിക്ക് പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ഉദ്ഘാടനം ചെയ്യും. എല്ലാ എംപിമാര്‍ക്കും സംസ്ഥാന നിയമസഭകളിലെ അംഗങ്ങള്‍ക്കും പ്രധാനമന്ത്രി കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ ജിഎസ്ടിയുടെ ഉദ്ഘാടനം ബഹിഷ്കരിക്കാനാണ് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ഡിഎംകെ തീരുമാനം. മറ്റ് പാര്‍ട്ടികള്‍ പങ്കെടുക്കും.
നിതീഷ് കുമാറിന്റെ ജെഡിയു പ്രതിനിധിയായി സംസ്ഥാന മന്ത്രിയെ അയയ്ക്കും. പങ്കെടുക്കുമെന്ന് എന്‍സിപിയും വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: