തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അതൃപ്തി പരസ്യമാക്കി ഡിജിപി സെന്‍കുമാര്‍. കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്ന് കാട്ടി ഡിജിപി സര്‍ക്കുലര്‍ പുറത്തിറക്കി. പ്രൊഫഷണല്‍ രീതിയിലുള്ള അന്വേഷണം വേണമെന്നും ഡിജിപി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന് പല കാര്യങ്ങളും അറിഞ്ഞിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥന് അറിയാതെ ഒരു കാര്യവും മുന്നോട്ട് പോകരുത്. കേസിലെ പല വിവരങ്ങളും പുറത്തുപോകുന്നുവെന്നും ഡിജിപി സ്ഥാനം ഒഴിയുന്നതിന് മുമ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
കേസില്‍ പള്‍സര്‍ സുനിയുടെ മൊഴി എടുക്കുന്നതുവരെ അന്വേഷണ തലവന്‍ ദിനേന്ദ്ര കശ്യപ് ആയിരുന്നു. എന്നാല്‍ പിന്നീട് നടിയുടെ മൊഴിയെടുക്കുമ്പോഴും ദിലീപിന്റെയും നാദിർഷായുടെയും മൊഴിയെടുക്കുമ്പോഴും കശ്യപിനെ ഉൾപ്പെടുത്തിയിരുന്നില്ല. പകരം അന്വേഷണത്തിന്റെ മേൽനോട്ട ചുമതലയുള്ള ദക്ഷിണമേഖലാ എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലാണ് ഇവരുടെ മൊഴിയെടുത്തത്. ഇങ്ങനെ സന്ധ്യ ഒറ്റയ്ക്ക് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നില്ലെന്നാണ് ഡിജിപിയുടെ ഉത്തരവ്.
തെളിവുകൾ കൂട്ടായി വിലയിരുത്തി അന്വേഷണം മുന്നോട്ട് കൊണ്ടു പോകണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: