സ്വന്തം ലേഖകന്‍
പത്തനാപുരം: വേനലിന്റെ ആലസ്യത്തില്‍ നിന്നും കുംഭാവുരുട്ടി സജീവമാകുന്നു. സംസ്ഥാന അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കുംഭാവുരുട്ടി വെള്ളച്ചാട്ടം സഞ്ചാരികളുടെ പറുദ്ദീസയാകുന്നു.
അച്ചന്‍കോവില്‍-ചെങ്കോട്ട പാതയിലെ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലേക്ക് ദിവസേന നിരവധി സഞ്ചാരികളാണ് എത്തുന്നത് .കാലവര്‍ഷം ശക്തമായതോടെയാണ് വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചത്. തമിഴ്നാട്ടില്‍ നിന്നുള്ള ആളുകളാണ് അധികവും. സീസണായതോടെ ഏകദേശം ഒരു ലക്ഷം രൂപയുടെ ടിക്കറ്റാണ് ദിനംപ്രതി ഇവിടെ വിറ്റഴിക്കുന്നത്.
കാട്ടുരുവിയിലെ ജലം 250 അടി താഴ്ചയിലേക്ക് പതിച്ചാണ് ഇവിടെ വെള്ളച്ചാട്ടം രൂപപ്പെട്ടിരിക്കുന്നത്. ചിന്നത്തൂവലില് നിന്നും ആരംഭിക്കുന്ന അച്ചന്‍കോവിലാറിന്റെ കൈവഴിയും പുലിക്കവല, കാനയാര്‍ അരുവികളും ചേര്‍ന്നാണ് കുംഭാവുരുട്ടിയില്‍ വെള്ളച്ചാട്ടം രൂപം കൊണ്ടിരിക്കുന്നത്.
സ്ത്രീകള്‍ക്കും വെള്ളത്തില്‍ ഇറങ്ങാനുള്ള പ്രത്യേക സംവിധാനവും ഇവിടെ ഉണ്ട്. വനസംരക്ഷണസമിതിക്കാണ് വെള്ളച്ചാട്ടത്തിന്റെ സംരക്ഷണചുമതല. വിനോദസഞ്ചാരികള്‍ക്ക് സഹായവുമായി പരിശീലനം ലഭിച്ച ഗൈഡുമാരും ഉണ്ട്. ദിവസേന ആയിരത്തിലധികം സഞ്ചാരികള്‍ ഇവിടെ വന്നുപോകുന്നുണ്ടെന്നാണ് കണക്കുകള്‍. കുഭാവുരുട്ടി മണലാര്‍ പദ്ധതിയുടെ ഭാഗമായാണ് സഞ്ചാരികള്‍ക്കിവിടെ പ്രവേശനം അനുവദിച്ചിരിക്കുന്നത്. പ്രധാനപാതയില്‍ നിന്നും കാനനപാതയിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ വെള്ളച്ചാട്ടത്തിന് സമീപത്ത് എത്തൂ. പൂര്‍ണ്ണമായും പാറക്കെട്ടുകള്‍ക്ക് നടുവിലാണ് ജലപാതം. ജലം പതിക്കുന്നത് പാറയിലേക്ക് തന്നെ ആയതിനാല്‍ അപകടകരമായ കുഴികളും ഇവിടെയില്ല. കാട്ടരുവിയായതിനാല് തന്നെ ജലത്തിന് തണുപ്പായതും സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: