കൊല്ലം: താരസംഘടനയായ അമ്മയുടെ യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് ആക്രോശിച്ച നടനും എംഎല്‍എയുമായ മുകേഷിനെതിരെ സിപിഎം കൊല്ലം ജില്ലാ കമ്മറ്റി വിശദീകരണം തേടും.
മുകേഷ് സിനിമാ നടന് എന്നതിലുപരി ഒരു ജനപ്രതിനിധി കൂടിയാണ് എന്ന് ചിന്തിക്കണമായിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ മുകേഷിന്റെ പ്രസ്താവനകള്‍ ഒഴിവാക്കാമായിരുന്നു. അദ്ദേഹം ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ലായിരുന്നു.
പ്രത്യേകിച്ചും സ്ത്രീ വോട്ടര്‍മാരുടെ പിന്തുണയോടെ ജയിച്ച അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തുന്നത് അക്രമണത്തിന് ഇരയായ നടിക്കെതിരായി വ്യാഖ്യാനിക്കപ്പെടുമെന്നും ജില്ലാ കമ്മിറ്റി വിലയിരുത്തുന്നു.
അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളാണ് അഭിനേതാക്കളും എംഎല്‍എ മാരുമായ മുകേഷിനെയും കെ.ബി. ഗണേഷ്കുമാറിനെയും ചൊടിപ്പിച്ചത്. പക്ഷേ, വേദിയിലുണ്ടായിരുന്ന മമ്മൂട്ടിയും മോഹന്‍ലാലും മൗനം പാലിച്ചു.
ഇരയോടും ആരോപണ വിധേയനായ നടനോടും എങ്ങനെ ഒരേ നിലപാടു സ്വീകരിക്കുന്നുവെന്ന ചോദ്യമാണ് പ്രകോപനത്തിനിടയാക്കിയത്. ദിലീപിനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും വനിതാ സംഘടനയുടെ പ്രതിനിധികള്‍ പോലും യോഗത്തിനെത്തി അമ്മയ്ക്കു പിന്തുണ അറിയിച്ചിട്ടുണ്ടെന്നും മുകേഷ് വ്യക്തമാക്കിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: