ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ഹജ്ജ് ക്വാട്ട സുപ്രീംകോടതി വെട്ടിക്കുറച്ചു. സര്‍ക്കാരിന് നാമനിര്‍ദ്ദേശം ചെയ്യാവുന്ന 5050 സീറ്റുകള്‍ 300 ആയാണ് കോടതി വെട്ടിക്കുറച്ചത്. അവശേഷിക്കുന്ന 4750 വിഐപി സീറ്റുകള്‍ ജനറല്‍ ഹജ്ജ് വിഭാഗത്തിലേക്ക് മാറും. ജസ്റ്റിസുമാരായ അഫ്ത്താബ് ആലം, രഞ്ജന പ്രകാശ് ദേശായി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. വിഐപി ക്വാട്ട അനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. കോടതി ഉത്തരവനുസരിച്ച് രാഷ്ട്രപതിക്ക് 100 സീറ്റുകളും ഉപരാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും 75 സീറ്റുകള്‍ വീതവും നിര്‍ദ്ദേശിക്കാം. അമ്പത് സീറ്റുകള്‍ വിദേശകാര്യമന്ത്രിക്കും നിര്‍ദ്ദേശിക്കാം.
200 സീറ്റുകള്‍ ഇന്ത്യയിലെ ഹജ്ജ് കമ്മറ്റിക്ക് സംവരണം ചെയ്യാനും കോടതി ഉത്തരവിട്ടു. സര്‍ക്കാരിനായി പ്രത്യേക ക്വാട്ടയുടെ ആവശ്യമില്ലെന്ന് അഭിപ്രായപ്പെട്ട കോടതി ഇത്രയധികം പേരെ പ്രത്യേക ക്വാട്ടയില്‍ ഹജ്ജിന് പോകാന്‍ അനുവദിക്കുന്നതിനെ വിമര്‍ശിച്ചു. ഹജ്ജ് ക്വാട്ടയ്ക്കായി സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ കോടതിയെ സമീപിച്ച് അനുകൂല വിധി നേടാന്‍ ശ്രമിക്കുന്നത് അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: