തിരുവനന്തപുരം: മേയര്‍ സസ്പെന്റ് ചെയ്ത ക്ലാര്‍ക്കിനെ കൗണ്‍സിലിന്റെ ആവശ്യപ്രകാരം തിരികെ പ്രവേശിപ്പിച്ചു. പക തീര്‍ക്കാന്‍ സ്ഥലംമാറ്റം. നഗരസഭാ അപ്പീല്‍കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് മോഹനന്നായരെയാണ് നിയമവിരുദ്ധമായി സസ്പെന്റു ചെയ്തത്. ഐടി കമ്പനിക്ക് നികുതി കുറച്ച് നല്‍കിയതുമായി ബന്ധപ്പെട്ട് ക്ലാര്‍ക്കിന് വീഴ്ച സംഭവിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെന്ഷന്. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ആയിരുന്നു മേയറുടെ നടപടി. കഴിഞ്ഞ കൗണ്‍സില്‍ യോഗം മേയറുടെ തീരുമാനത്തെ എതിര്‍ത്തു. മേയറുടെ തീരുമാനത്തെ അംഗങ്ങള്‍ വോട്ടിനിട്ട് പരാജയപ്പെടുത്തി. ഇതോടെ തിരികെ പ്രവേശിപ്പിക്കേണ്ടി വന്ന ക്ലാര്‍ക്കിനെ കുടപ്പനക്കുന്ന് സോണല്‍ ഓഫീസിലേക്ക് മാറ്റി നിയമിച്ചാണ് സസ്പെന്ഷന് റദ്ദ് ചെയ്തത്. നഗരസഭയില്‍ നിരവധി തസ്തികകളില്‍ ഒഴിവ് നില നില്‍ക്കുമ്പോഴാണ് മോഹനന്‍നായരെ സോണ്ല് ഓഫീസിലേക്ക് മാറ്റി നിയമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: