തിരുവനന്തപുരം: മതത്തിന്റെ പേരില്‍ മദ്യവ്യവസായ രംഗത്തും വിദ്യാഭ്യാസരംഗത്തും കച്ചവടമാണ് നടത്തുന്നതെന്ന് ബാറുടമകളുടെ സംഘടനയുടെ മുന്‍ ഭാരവാഹിയായ ബിജു രമേശ്. ബാര്‍ നടത്തിപ്പില്‍നിന്നു താന്‍ പിന്മാറുകയാണെന്നും സര്‍ക്കാരും ചില മദ്യമുതലാളിമാരും തമ്മിലുള്ള ധാരണയാണ് ഇപ്പോഴത്തെ മദ്യനയമെന്നും കൂടുതല്‍ പറഞ്ഞ് കേസില്‍ പ്രതിയാവാനില്ലെന്നും ബിജു രമേശ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സര്‍ക്കാരിന്റെ മദ്യനയത്തോട് തികഞ്ഞ അസംതൃപ്തിയാണുള്ളത്. സര്‍ക്കാരിനോടുള്ള പ്രതിഷേധമായാണ് ബാര്‍ നടത്തിപ്പില്‍ നിന്നു പിന്മാറുന്നത്. പാലക്കാട് രാധാകൃഷ്ണനെപ്പോലുള്ളവര്‍ സര്‍ക്കാരുമായി നടത്തിയ നീക്കുപോക്കിനെ തുടര്‍ന്നാണ് ത്രീസ്റ്റാറും ഫോര്‍സ്റ്റാറും മാത്രം തുറന്നത്. ചിലര്‍ക്ക് തങ്ങള്‍ക്ക് മാത്രം വരുമാനം മതി എന്ന താത്പര്യമായിരുന്നു. എല്ലാവര്ക്കും തുല്യ നീതി നടപ്പാവണ്ടേ. മദ്യവര്‍ജ്ജനം എന്നുപറഞ്ഞ് വീടുകള്‍ ബാറാക്കുകയാണുണ്ടായത്. ബിഷപ്പ് സൂസപാക്യമൊക്കെ മഴ നനഞ്ഞ പടക്കംപോലെയായി. ബിഷപ്പുമാരുടെ നിലപാട് ഇരട്ടത്താപ്പാണ്.
സ്വന്തം സമുദായത്തിലുള്ളവരുടെ ബാറുകളാണ് ഏറ്റവും കൂടുതല്‍ തുറക്കുന്നതെന്നറിഞ്ഞപ്പോള് നിലപാട് മാറ്റി. മതസ്ഥാപനങ്ങള്‍ വൈന്‍ കച്ചവടം നടത്തുകയാണ്. പല പള്ളികളുടെയും ബുക്ക്ഷോപ്പുകളില്പോലും വൈന്‍ കച്ചവടമാണ്. കോട്ടയത്ത് ഇതറിയാതെ പരിശോധനയ്ക്ക് കയറിയ ഉദേ്യാഗസ്ഥനെ പിരിച്ചുവിടണമെന്നായിരുന്നു ആവശ്യം. കെസിബിസി കേരള ബിവറേജസ് കോര്‍പ്പറേഷനായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: