തിരുവനന്തപുരം: ഹാപ്പി രാജേഷ് വധക്കേസിന്റെ വിധി അടുത്ത മാസം 6 ന്. ഒരു വര്‍ഷം നീണ്ട വിചാരണ കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയില്‍ പൂര്‍ത്തിയായി.. 2016ല്‍ ആദ്യം ആരംഭിച്ച വിചാരണ സിബിഐ സ്റ്റേ വാങ്ങിയതിനെ തുടര്‍ന്ന് രണ്ട് മാസം നിര്‍ത്തിവച്ചിരുന്നു.
2011 ഏപ്രില്‍ 28നാണ് കേസിനാസ്പദമായ സംഭവം. മാധ്യമ പ്രവര്‍ത്തകനായ ഉണ്ണിത്താന്, ബാബുകുമാര്‍, ജിണ്ട അനി എന്നിവര്‍ക്കു നേരെയുണ്ടായ വധശ്രമക്കേസുകളില്‍ പ്രതികളുടെ പങ്ക് ഹാപ്പി രാജേഷ് പുറത്തു പറയുമെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചെതെന്നാണ് സിബിഐ കേസ്. 127 സാക്ഷികളെയാണ് വിചാരണ വേളയില്‍ പരിഗണിച്ചത്. ഡിവൈഎസ്പി സന്തോഷ് നായരടക്കം ഏഴു പ്രതികളാണ് കേസില്‍ വിചാരണ നേരിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: