തിരുവനന്തപുരം : ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് പെണ്‍കുട്ടി ജനനേന്ദ്രിയം ഛേദിച്ച സംഭവത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം വേണമെന്ന് സന്യാസിമാരുടെ കൂട്ടായ്മയായ കേരള മാര്‍ഗ്ഗ ദര്‍ശക് മണ്ഡല് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് സന്യാസി സമൂഹത്തിന് ആശങ്കകളുണ്ട്. ശ്രീഹരിയെന്ന സന്യാസ ജീവിതം നയിച്ച വ്യക്തിയെ പ്രതിസ്ഥാനത്തു നിര്‍ത്താനുള്ള ആസൂത്രിത നീക്കമാണ് പോലീസ്ഭാഗത്തുനിന്നുണ്ടായത്. പെണ്‍കുട്ടി തന്നെ തന്റെ മൊഴി വളച്ചൊടിച്ചുവെന്ന് പറയുകയും സിബിഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലവുമായി ബന്ധപ്പെട്ട് 2007ല്‍ പത്മന ആശ്രമം നിയോഗിച്ചതനുസരിച്ചാണ് ശ്രീഹരി കണ്ണമ്മൂലയില്‍ എത്തിയതും പ്രക്ഷോഭം സംഘടിപ്പിച്ചതും. ഇതുമായി ബന്ധപ്പെട്ട് പന്ത്രണ്ടോളം കേസുകളുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഒരു ഉദ്യോഗസ്ഥയുടെ പേര് പെണ്‍കുട്ടി പരാമര്‍ശിച്ചിട്ടുമുണ്ട്. പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന അയ്യപ്പദാസിനും വ്യക്തിവിദ്വേഷമുണ്ടായിരുന്നു. ഇയാളെ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയില്ല. ഇക്കാരണങ്ങളാല്‍ തന്നെ പുറത്തുനിന്നുള്ള ഏജന്‍സി കേസ് അന്വേഷിക്കുന്നതാണ് ഉചിതമെന്നും സന്യാസിമാര്‍ പറഞ്ഞു.
വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, മാര്‍ഗദര്‍ശക് മണ്ഡല് ജനറല്‍ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, അംഗം സ്വാമി അയ്യപ്പദാസ്, പാല കുടക്കച്ചിറ വിദ്യാധിരാജ തീര്‍ത്ഥപാദാശ്രമത്തിലെ സ്വാമി അഭയാനന്ദതീര്‍ത്ഥപാദര്‍ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: