കുറവിലങ്ങാട്: മേഖലയില്‍ പനി വ്യാപകമാവുന്നു. കാലാവസ്ഥ വ്യതിയാനവും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പാളിച്ചയും മൂലം പനി പടര്‍ന്നു പിടിക്കുകയാണ്. കുറവിലങ്ങാട് താലൂക്കാശുപത്രിയില്‍ മാത്രം ഇന്നലെ അറുനൂറിലധികം പേര് ചികിത്സ തേടിയെത്തി. ഉഴവൂര്‍, കടപഌമറ്റം, മരങ്ങാട്ടുപളളി ആശുപത്രികളിലും അഞ്ഞൂറിലധികം പേര് ചികിത്സ തേടിയെത്തി. മഴക്കാലം ശക്തി പ്രാപിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തുകളിലും വാര്‍ഡുകളിലും നടപ്പാകാന്‍ വൈകിയതാണ് പനി വ്യാപകമാവാന്‍ കാരണം. കുറവിലങ്ങാട്ടെ സ്വകാര്യ ആശുപത്രികള്‍ക്ക് പുറമെ മുട്ടുചിറയിലെയും മോനിപ്പളളിയിലെയും തെളളകത്തെയും ആശുപത്രികളില്‍ രോഗികള്‍ ചികിത്സ തേടിയിട്ടുണ്ട്. ഞീഴൂര്‍, മരങ്ങാട്ടുപളളി, കാണക്കാരി, മാഞ്ഞൂര്‍, ഉഴവൂര്‍, ക
കടപ്ലാമറ്റം പഞ്ചായത്ത് പ്രദേശങ്ങളിലുളള സാധാരണക്കാര്‍ക്ക് ആശ്രയമായ കുറവിലങ്ങാട് താലൂക്ക് ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഉണ്ട്. ജീവനക്കാരുടെ എണ്ണത്തിലും പരിമിതി നേരിടുകയാണ്. അടിയന്തരമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മോന്‍സ് ജോസഫ് എം.എല്‍.എപറഞ്ഞു. ഉഴവൂരില്‍ സര്‍ക്കാര്‍ ആശുപത്രിയുടെ കെട്ടിട നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചു. പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റിയെങ്കില്‍ മാത്രമെ രോഗികള്‍ക്ക് ആശ്വാസകരമാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: