ചാവക്കാട്: ദേശീയപാത 17 ല്‍ ടാറിളകി പോയി രൂപപ്പെട്ടിട്ടുള്ള ചെറുതും വലുതുമായ കുഴികള്‍ വാഹനയാത്രക്കാര്‍ക്ക് മരണക്കെണിയാവുന്നു. ദിനംപ്രതി നിരവധി അപകടങ്ങളാണ് ഇതുമൂലം സംഭവിക്കുന്നത്.
മഴക്കാലമായതോടെ റോഡിലെ കുഴികളിലും പരിസരത്തും വെള്ളം കെട്ടി കിടക്കുന്നതുമൂലം കുഴികാണാന്‍ കഴിയാത്തതാണ് അപകടങ്ങള്‍ക്ക് കാരണം. പൊന്നാനി ചമ്രവട്ടം പാലം ഗതാഗത യോഗ്യമായതോടെ വടക്കന്‍ ജില്ലകളില്‍ നിന്ന് എറണാംകുളം ഭാഗത്തേയ്ക്കുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം എന്ന നിലയ്ക്ക് ദേശീയ പാത 17 ല്‍ വാഹനത്തിരക്ക് ഏറിവരികയാണ്.
രാത്രി കാലങ്ങളിലാണ് അപകടങ്ങള്‍ കൂടുതലും നടക്കുന്നത്. ചാവക്കാട് തിരുവത്ര അതിര്‍ത്തി മുതല്‍ ചേറ്റുവ മൂന്നാംകല്ല് പാലം വരെയുള്ള എട്ടുകിലോ മീറ്റര്‍ ദൂരത്തിനിടയില്‍ മാത്രം 120 ല്‍ പരം കുഴികളാണുള്ളത്. എത്രയും പെട്ടെന്ന് റോഡിലെ കുഴികളടച്ച് യാത്രക്കാരുടെ ജീവന് സുരക്ഷ നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: