കട്ടപ്പന: നഗരസഭയില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. ഇന്നലെ രാവിലെ നഗരസഭയും ആരോഗ്യവകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത് പിടിച്ചെടുത്ത് നശിപ്പിച്ചത്. പിടികൂടിയവയില്‍ മത്സ്യ-മാംസ ആഹാരങ്ങളും പെടും.
ദിവസങ്ങള്‍ പഴക്കമുള്ളവും ഇക്കൂട്ടത്തിലുണ്ട്. നഗരത്തിലെ പാരഡൈസ്, അല്‍ഫോന്‍സ, മഹാരാജ, അമൃത, പാലസ് എന്നി ഹോട്ടലുകളില്‍ നിന്നുമാണ് പഴയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടിയത്. ഹോട്ടലുടമകളോട് പിഴ അടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി അധികൃതര്‍ പറഞ്ഞു. നഗരസഭാ സെകട്ടറി ഇന്‍ ചാര്‍ജ് കൃഷ്ണകുമാര്‍, നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇ എന്‍ മീരാന്‍ കുഞ്ഞ്, ജെ എച്ച് ഐ പ്രതീപ് കുമാര്‍, സജിമോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
പരിശോധനകള്‍ തുടരുമെന്നും അധികൃതര്‍ പറഞ്ഞു. മേഖലയില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിയ്ക്കുന്ന സാഹചര്യത്തിലാണ് അധികൃതര്‍ പരിശോധന കര്‍ശ്ശനമാക്കിയത്. കട്ടപ്പനയിലെ ഹോട്ടലുകളില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വില്‍പ്പന നടത്തുന്നതിനായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഒരാഴ്ച മുമ്പ് തൊടുപുഴ നഗരത്തില്‍ നിന്നും പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: