നാദാപുരം: പനി പടര്‍ന്നു പിടിക്കുമ്പോഴും നാദാപുരം താലൂക്ക് ആശുപത്രി സൗകര്യങ്ങള്‍ ഇല്ലാതെ വീര്‍പ്പ് മുട്ടുന്നു.
ഒരാഴ്ചക്കിടെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പനി പിടിപെട്ട് ചികിത്സക്കെത്തിയത് രണ്ടായിരത്തോളം പേരാണ്. ഇവരില്‍ ഏറെ പേരും കിടത്തി ചികിത്സ ആവശ്യമുള്ളവരാണെങ്കിലും ഇവര്‍ക്ക് കിടക്കാനുള്ള സൗകര്യമില്ലാതെ മറ്റ് ആസ്പത്രികളിലേക്ക് പറഞ്ഞയക്കുകയാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നത് . ആശുപത്രിയിലെ പുരുഷന്മാരുടെ ജനറല്‍ വാര്‍ഡ് അടഞ്ഞു കിടക്കുന്നത് കാരണം രോഗികളെ കിടത്തിയിരിക്കുന്നത് ഗര്‍ഭിണികളുടെയും കുട്ടികളുടെയും വാര്‍ഡിലാണ്.
ഇവിടെ പത്ത് കട്ടിലിടാനുള്ള സ്ഥലത്ത് പതിനേഴ് കട്ടിലുകളാണ് ഇട്ടിരിക്കുന്നത്. വാര്‍ഡിലെ കക്കൂസ് ടാങ്ക് പൊട്ടിയെന്ന കാരണം പറഞ്ഞാണ് ഒരു മാസം മുമ്പ് ജനറല്‍ വാര്‍ഡ് അടച്ചിട്ടത് എന്നാല്‍ ഇതിന്റെ അറ്റകുറ്റപ്പണി ഇതുവരെ എവിടെയും എത്തിയിട്ടില്ല. നാട് പനിച്ചു വിറക്കുമ്പോള്‍ എല്ലാ ആശുപത്രികളിലും ആവശ്യമായ സൗകര്യം ഒരുക്കിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് പറയുന്നുണ്ടെങ്കിലും നാദാപുരം താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ ദുരിതം പേറുകയാണ്.
പ്രതിരോധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ പൊടിച്ച് ഉദേ്യാഗസ്ഥര്‍ വാഹനത്തില്‍ കറങ്ങുമ്പോള്‍ പനി നിയന്ത്രണം കടലാസില്‍ ഒതുങ്ങുന്നു .എന്നാല്‍ ഓരോ ദിവസങ്ങളിലും ഒപി യില്‍ എത്തുന്ന രോഗികളുടെ എണ്ണം .ആയിരം കടക്കുകയാണ്. ജീവനക്കാരുടെ കുറവ് കാരണം മണിക്കൂറുകള്‍ ക്യൂ നിന്നാണ് പനിച്ച് അവശരായ രോഗികള്‍ ഒ.പി ടിക്കറ്റ് കൈപ്പറ്റുന്നത്.
ഓരോ കൗണ്ടറിനു മുന്നിലും ദീര്‍ഘനേരം നിന്ന് ഡോക്ടറെ കണ്ടാല്‍ തന്നെ ഇവിടെ കിടത്തി ചികിത്സക്ക് സ്ഥലമില്ലെന്ന് പറഞ്ഞു സ്വകാര്യ ആസ്പത്രികളിലേക്ക് അയക്കുന്ന പ്രവണതയാണ് ഇവിടെ നടക്കുന്നത്. മാത്രമല്ല ഈ ആശുപത്രിയിലെ മിക്ക ഡോക്ടര്‍മാരും ഉച്ചയ്ക്ക് ശേഷം തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ രോഗികളെ ചികില്സിക്കുന്നുണ്ട്.
ഏഴ് വര്‍ഷം മുമ്പ് എം.എല്‍ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ആംബുലന്‍സ് കാസര്‍ഗോഡ് ഉള്ള വര്‍ക് ഷോപ്പില്‍ കടപ്പുറത്ത് ആയിട്ട് മാസം 6 കഴിത്തു. എന്‍.ആര് എച്ച് എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള പുതിയ കെട്ടിത്തിന്റെ ഉദ്ഘാടനം വര്‍ഷങ്ങളായി നിണ്ടു പോകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: