പേരാമ്പ്ര: പടിഞ്ഞാറത്തറ വയനാട് റോഡ് യാഥാര്‍ത്ഥ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നതായി ആക്ഷന്‍ കമ്മറ്റി.
212 നാഷണല്‍ ഹൈവേയില്‍ കൂടി രാത്രിയാത്ര നിരോധിക്കുകയും ചുരം ഇടിഞ്ഞും അപകടങ്ങളും യാത്രാ തടസ്സങ്ങളും പതിവായിട്ടും ഒരു ബദല്‍ പാതയെ കുറിച്ച് രാഷ്ടീയ പാര്‍ട്ടികളും ജനപ്രതിനിധികളും സര്‍ക്കാരും മൗനം പാലിക്കുകയാണ് ബദല്‍ പാത ചുരങ്ങളൊ, ഹെയര്‍പിന്‍ വളവുക ളോ ഇല്ലാത്തതും മലകളെ ഇടിക്കാതെയും നെല്‍വയലുകളും നദികളും നീര്‍ത്തട ങ്ങളും നികത്താതെയും വലിയ പാലങ്ങള്‍ ഇല്ലാത്തതുമായ~ഒരു സുഗമമായ സുരക്ഷിത പാതയാണ്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കേന്ദ്രം വളരെ അനുകുല നിലപാടിലാണ് കൈക്കൊണ്ടത്. കേരരള വനം പരിസ്ഥിതി മന്ത്രിയുമായി കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഇതേവരെ അനുകൂല സൂചനകള്‍ ലഭിച്ചിട്ടില്ല.
ഇത്തവണ ജയിച്ചു എംഎല്‍എ മന്ത്രിയായിട്ടു കൂടി അനുകൂലമായ ഒരു നിലപാടും എടുത്തിട്ടില്ല. നാഷണല്‍ ഹൈവെയുടെ മുഴുവന്‍ ചെലവു ക ളും ഭാവി പ്രവര്‍ത്തന ചെലവുകളും കേന്ദ്രം വഹിക്കു മെന്നിരിക്കെ പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്നും ആക്ഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു. ആക്ഷന്‍കമ്മിറ്റി ചെയര്മാന് കെ.എം സുധാകരന് അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയര്മാന് കുഞ്ഞിക്കണ്ണന് ചെറുക്കാട്, സെക്രട്ടറി ബാബു പുതുപറമ്പില്‍, എം.മോഹനന് മാസ്റ്റര്‍, കെ.കെരജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: